ഫയല്‍ ചിത്രം 
Kerala

വട്ടിയൂര്‍ക്കാവില്‍ കുമ്മനം മതി; മണ്ഡലം കമ്മിറ്റിയുടെ നിര്‍ദേശം സംസ്ഥാന നേതൃത്വത്തിന്, പട്ടികയില്‍ ആറു പേരുകള്‍

വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍  കുമ്മനം രാജശേഖരന്‍ ബിജെപി സ്ഥാനാര്‍ഥിയാവണമെന്ന് മണ്ഡലം കമ്മിറ്റിയുടെ നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍  കുമ്മനം രാജശേഖരന്‍ ബിജെപി സ്ഥാനാര്‍ഥിയാവണമെന്ന് മണ്ഡലം കമ്മിറ്റിയുടെ നിര്‍ദേശം. കുമ്മനത്തിന്റെ പേര് ഒന്നാമതായി നിര്‍ദേശിച്ച പട്ടിക മണ്ഡലം കമ്മിറ്റി സംസ്ഥാന തെരഞ്ഞെടുപ്പു സമിതിക്കു കൈമാറി.

കുമ്മനം ഉള്‍പ്പെടെ ആറു പേരുടെ പട്ടികയാണ് മണ്ഡലം കമ്മിറ്റി കൈമാറിയിട്ടുള്ളത്. ബിജെപി ജില്ലാ പ്രസിഡന്റ് എസ് സുരേഷാണ് പട്ടികയില്‍ രണ്ടാമത് ഉള്ളത്. മണ്ഡലം കമ്മിറ്റിയുടെ ഭൂരിഭാഗം പേരും കുമ്മനം രാജശേഖരന്റെ പേരാണ് നിര്‍ദേശിച്ചതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആയിരിക്കെ മിസോറം ഗവര്‍ണര്‍ ആയി നിയമിതനായ കുമ്മനം, സ്ഥാനം രാജിവച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായിരുന്നു. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ശശി തരൂരിനോടു പരാജയപ്പെട്ടെങ്കിലും മികച്ച പ്രവര്‍ത്തനമാണ് കുമ്മനം കാഴ്ചവച്ചത്. ഇത് ഉപതെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടി വിലിയിരുത്തുന്നത്.

വിവി രാജേഷ്, ജെആര്‍ പദ്മകുമാര്‍, പികെ കൃഷ്ണദാസ്, കെ സുരേന്ദ്രന്‍ എന്നിവരുടെ പേരുകളും മണ്ഡലം കമ്മിറ്റി മുന്നോട്ടുവച്ച പട്ടികയിലുണ്ട്. സാധ്യതകള്‍ വിലയിരുത്തിയാവും ഇതില്‍ സംസ്ഥാന തെരഞ്ഞെടുപ്പു സമിതി തീരുമാനമെടുക്കുക. മൂന്നു പേരുകളാവും സംസ്ഥാന സമിതി കേന്ദ്ര നേതൃത്വത്തിന് നിര്‍ദേശിക്കുകയെന്നാണ് സൂചന.

കെ മുരളീധരന്‍ പാര്‍ലമെന്റ് അംഗമായ ഒഴിവിലാണ് വട്ടിയൂര്‍ക്കാവില്‍ ഉപതെരഞ്ഞെടുപ്പു വേണ്ടിവന്നത്. കഴിഞ്ഞ തവണ മുരളീധരനോടു മത്സരിച്ച കുമ്മനം രണ്ടാമത് എത്തിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT