Kerala

വനിതാ കോച്ചുകളിൽ യാത്ര; കുടുങ്ങിയത് 1786 പുരുഷന്മാർ

ട്രെയിനുകളിലെ വനിതാ കോച്ചുകളിൽ യാത്ര ചെയ്തതിനു ദക്ഷിണ റെയിൽവേ കഴിഞ്ഞ വർഷം പിടികൂടിയത് 1786 പുരുഷന്മാരെ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ട്രെയിനുകളിലെ വനിതാ കോച്ചുകളിൽ യാത്ര ചെയ്തതിനു ദക്ഷിണ റെയിൽവേ കഴിഞ്ഞ വർഷം പിടികൂടിയത് 1786 പുരുഷന്മാരെ. ഇവരിൽ നിന്ന് 4.60 ലക്ഷം രൂപ പിഴ ഈടാക്കി. റിസർവേഷൻ കോച്ചുകളിലും ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്ത കോച്ചുകളിലും അനധികൃതമായി കയറിയ 4995 പേരെയും പിടികൂടി. ഇവർക്ക് 12.69 ലക്ഷം രൂപ പിഴയായി ചുമത്തി.

9512 പേർ ചവിട്ടുപടിയിൽ ഇരുന്നു യാത്ര ചെയ്തു. പിഴയായി 32.27 ലക്ഷം രൂപ ഈടാക്കി. ട്രെയിനിൽ പുകവലിച്ചതിനു 1742 പേരിൽ നിന്നു 1.79 ലക്ഷം രൂപ ഈടാക്കി. അപായച്ചങ്ങല അനാവശ്യമായി വലിച്ചതിനു 1810 പേരാണു കുടുങ്ങിയത്. 9.40 ലക്ഷം രൂപ പിഴ ലഭിച്ചു.

6.53 കോടി രൂപ വില വരുന്ന ലഹരി വസ്തുക്കൾ കടത്തിയ 292 കേസുകൾ റജിസ്റ്റർ ചെയ്തപ്പോൾ അകത്തായത് 136 പേർ. 4.73 കോടി രൂപ വില വരുന്ന 14.3 കിലോഗ്രാം സ്വർണം, 52.83 ലക്ഷം രൂപ വില മതിക്കുന്ന 140 കിലോഗ്രാം വെള്ളി, കണക്കിൽപ്പെടാത്ത നാല് കോടി രൂപ എന്നിവയും പിടിച്ചു. 28 പേരാണ് അറസ്റ്റിലായത്.

ടിക്കറ്റില്ലാതെ യാത്ര ചെയ്തത് 4,02,760 പേർ. പിഴ ഈടാക്കിയത് 16.33 കോടി രൂപ. അനധികൃത ട്രാവൽ ഏജന്റുമാരും ടിക്കറ്റ് വിൽപനക്കാരും. 95,674 പേർ. പിഴ 3.11 കോടി രൂപ. അനധികൃതമായി ട്രാക്കിലും റെയിൽവേ സ്ഥലത്തും പ്രവേശിച്ചതിന് 11,247 പേർ പിടിക്കപ്പെട്ടു. പിഴയായി 36.67 ലക്ഷം രൂപ ഈടാക്കി. റെയിൽവേ സ്ഥലത്തു പൊതുജനങ്ങൾക്കു ശല്യം ഉണ്ടാക്കൽ. 16977 പേരിൽ നിന്ന് 22.86 ലക്ഷം രൂപ പിഴ ഈടാക്കി. പടക്കങ്ങളും തീപിടിക്കുന്ന വസ്തുക്കളുമായി യാത്ര ചെയ്ത് 28 പേർ കുടുങ്ങി. ഇവരിൽ നിന്ന് 20,400 രൂപ പിഴ ലഭിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ഇന്നു തുടക്കം ; ബിഎൽഒമാർ വീടുകളിലെത്തും

'തന്തയില്ലാത്തവന്‍' ജാതി അധിക്ഷേപമല്ല; 55 കാരന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീംകോടതി, കേരള പൊലീസിന് വിമർശനം

തദ്ദേശ വോട്ടർപ്പട്ടിക; ഇന്നും നാളെയും കൂടി പേര് ചേർക്കാം

കേരളത്തിൽ എസ്ഐആറിന് ഇന്നുതുടക്കം, കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ രക്ഷപ്പെട്ടു; ഇന്നത്തെ 5 പ്രധാന വാർത്തകൾ

അപകടനില തരണം ചെയ്തില്ല; ശ്രീക്കുട്ടിയുടെ ആരോ​ഗ്യനില ​ഗുരുതരമായി തുടരുന്നു

SCROLL FOR NEXT