Kerala

വയനാട്ടിൽ രാഹുൽ ​ഗാന്ധി; സിപിഎമ്മിനും ബിജെപിക്കും ഒരേവാദമെന്ന് വിടി ബൽറാം

രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കാതിരിക്കാന്‍ സംഘപരിവാര്‍ ഉന്നയിക്കുന്ന വാദങ്ങള്‍ തന്നെയാണ് സിപിഎമ്മിനുള്ളതെന്ന് വിടി ബല്‍റാം എംഎല്‍എ

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കാതിരിക്കാന്‍ സംഘപരിവാര്‍ ഉന്നയിക്കുന്ന വാദങ്ങള്‍ തന്നെയാണ് സിപിഎമ്മിനുള്ളതെന്ന് വിടി ബല്‍റാം എംഎല്‍എ. ബിജെപിയും സിപിഎമ്മും നടത്തുന്നത് കള്ളപ്രചാരണങ്ങളാണെന്നും ബല്‍റാം ആരോപിച്ചു. വിടി ബല്‍റാമാണ് രാഹുല്‍ വയനാട്ടില്‍ സ്ഥാനാര്‍ഥിയാകണമെന്ന ആശയം ആദ്യം മുന്നോട്ടുവെച്ചത്.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണം. അടുത്ത പ്രധാനമന്ത്രി തെക്കെ ഇന്ത്യയുടെ പ്രതിനിധികൂടി ആവുന്നത് ഇന്ത്യ എന്ന ആശയത്തെ ശക്തിപെടുത്തും. രാഹുല്‍ മുന്നോട്ടുവെക്കുന്ന പുതിയ രാഷ്ട്രീയത്തിന് വിളനിലമാകാന്‍ എന്തുകൊണ്ടും അനുയോജ്യം കേരളത്തിന്‍റെ മണ്ണാണ് എന്ന വിടി ബല്‍റാമിന്‍റെ ഫേസ് ബുക്ക് പോസ്റ്റാണ് രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ മത്സരിപ്പിക്കണമെന്ന ചര്‍ച്ചയിലെത്തിച്ചത്. ഈ മാസം 18നാണ് വിടി ബല്‍റാം ഈ പോസ്റ്റിട്ടത്. ഉത്തരേന്ത്യയാണ് ഇന്ത്യ എന്ന സംഘ്പരിവാര്‍ വാദം പൊളിക്കുന്നതിന് രാഹുലിന്‍റെ സ്ഥാനാര്‍ഥിത്യം സഹായിക്കുമെന്നാണ് ബല്‍റാം പറയുന്നു.

വിടി ബല്‍റാം തുടങ്ങിവെച്ച ആശയം ദേശീയതലത്തില്‍ വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. വിടി ബല്‍റാം ഉള്‍പെടെയുള്ള കോണ്‍ഗ്രസിലെ യുവ നേതാക്കള്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥനാര്‍ഥിയാക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ഇപ്പോഴും ഉള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

കോഴിക്കോട്ട് വൺവേ പരീക്ഷണം പാളി; ബൈപ്പാസ് സർവീസ് റോഡുകളിൽ വാഹന കുരുക്കും ജനകീയ പ്രതിഷേധവും; ഒടുവിൽ പിൻവലിച്ച് ട്രാഫിക് പൊലീസ്

ആദ്യഗോള്‍ നേടിയതിന് പിന്നാലെ പൊട്ടിക്കരഞ്ഞു; കാരണം വെളിപ്പെടുത്തി മെസി

'വാരിയെല്ലിന് ചതവുണ്ട്, ആയുസ് നീട്ടി കിട്ടിയത് ഭാ​ഗ്യം'; കോൺക്രീറ്റ് വാട്ടർ ടാങ്കിൽ വീണ് പരിക്കേറ്റെന്ന് നടൻ വിനോദ് കോവൂർ

ഇറാന്റെ പുനരധിവാസം; 300 ബില്യണ്‍ ഡോളറിന്റെ ധനസഹായ പദ്ധതി യുഎസ് രൂപീകരിക്കണം, ഉപരോധങ്ങളും പിന്‍വലിക്കണം; ധാരണാപത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്

SCROLL FOR NEXT