Kerala

വയറ്റിനുള്ളില്‍ രണ്ട് മുട്ട, പുറത്തുവരാതെ കഷ്ടപ്പെട്ട് കോഴി; അവസാനം 'സിസേറിയന്‍'; അപൂര്‍വം

കോഴികളില്‍ അപൂര്‍വമായാണ് ഇത്തരം ശസ്ത്രക്രിയകള്‍ നടത്തുന്നത്

സമകാലിക മലയാളം ഡെസ്ക്

കൊല്ലം; മുട്ടയിടാന്‍ കഴിയാതെ അവശനിലയിലായ കോഴിക്ക് സിസേറിയന്‍ നടത്തി. വയറ്റിനുള്ളില്‍ രണ്ട് മുട്ട ഉണ്ടായിട്ടും പുറത്തുവരാതിരുന്നതോടെയാണ് ശസ്ത്രക്രിയ നടത്തിയത്. കൊല്ലം കൊറ്റക്കര തെക്കേവീട്ടില്‍ രഘുനാഥന്‍ നായരുടെ കോഴിയാണ് മുട്ടയിടാനാവാതെ വിഷമിച്ചത്. തുടര്‍ന്ന് കോഴിയെ ജില്ലാ മൃഗാശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

എക്‌സറേ പരിശോധനയില്‍ കോഴിയുടെ ഉള്ളില്‍ രണ്ട് മുട്ടയുള്ളതായി കണ്ടെത്തി. അനസ്‌തേഷ്യ നല്‍കി സ്വാഭാവിക രീതിയില്‍ ഒരു മുട്ട പുറത്തെടുത്തു. ഒരു മുട്ട ഗര്‍ഭപാത്രത്തിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു തുടര്‍ന്ന് സിസേറിയന്‍ നടത്തേണ്ടിവന്നു. കോഴികളില്‍ അപൂര്‍വമായാണ് ഇത്തരം ശസ്ത്രക്രിയകള്‍ നടത്തുന്നത്.

മുട്ടയിടുന്നതില്‍ തടസമുണ്ടാകുന്നത് സാധാരണമാണെങ്കിലും രണ്ട് മുട്ടകള്‍ ഉള്ളില്‍ കുടുങ്ങുന്നതും അപൂര്‍വമാണ്. മുട്ടയുടെ സ്ഥാനഭ്രംശം, കാത്സ്യത്തിന്റെ കുറവ്, പ്രായപൂര്‍ത്തിയാകാതെ മുട്ടയിടല്‍ ആരംഭിക്കല്‍ തുടങ്ങിയ കാരണങ്ങള്‍ കൊണ്ടെല്ലാം ഇങ്ങനെ സംഭവിക്കാം എന്നാണ് സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ അജിത് ബാബു പറഞ്ഞു. താത്കാലികമായി കോഴിയുടെ മുട്ടയിടല്‍ നിര്‍ത്തുന്നതിന് മൂന്നു ദിവസത്തെ ഇരുട്ടുമുറി വാസവും ഭക്ഷണനിയന്ത്രണവും നിര്‍ദേശിച്ചിട്ടുണ്ട്.

ജില്ലാ ആശുപത്രിയിലെ സര്‍ജന്‍ ഡോ നിജിന്‍ ജോസ്, ഡോ രേവതി, ജൂനിയര്‍ ഡോക്ടര്‍മാരായ അജയ് പി കുര്യാക്കോസ്, അനീസ് ഇബ്രാഹിം എന്നിവരാണ് ശസ്ത്രക്രിയ നടത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

തുളച്ചത് മാറിപ്പോയി, പെട്രോൾ പൈപ്പിന് പകരം ഡ്രില്‍ ചെയ്തത് ​ഗ്യാസ് ലൈനിൽ; നഷ്ടമായത് 63,380 സിലിൻഡര്‍ പാചകവാതകം

'സങ്കടം സഹിക്കാനായില്ല!', വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയനൈരാശ്യം കൊണ്ട്, 18കാരൻ അറസ്റ്റിൽ

'കെട്ട്യോളാണ് എന്റെ മാലാഖ' എന്നു പറയേണ്ട ​ഗതികേടിൽ സെക്രട്ടറി; സിപിഎം പുകയുന്ന അഗ്‌നിപർവതമെന്ന് സികെ പത്മനാഭൻ

കേരളത്തിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത, എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

SCROLL FOR NEXT