Kerala

വരാപ്പുഴ പീഢനം: ശോഭാ ജോണിന് 18 വര്‍ഷം തടവ്

കൊച്ചി: വരാപ്പുഴ പീഡനക്കേസില്‍ മുഖ്യപ്രതി ശോഭാ ജോണിന് 18 വര്‍ഷം തടവും ഒരു ലക്ഷത്തി പതിനന്നൊയിരം പിഴയും അടയ്ക്കാന്‍ കോടതി വിധി - ജയരാജന്‍ നായര്‍ക്ക് 11 വര്‍ഷം കഠിനതടവ്‌ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വരാപ്പുഴ പീഡനക്കേസില്‍ മുഖ്യപ്രതി ശോഭാ ജോണിന് 18 വര്‍ഷം തടവും ഒരു ലക്ഷത്തി പതിനന്നൊയിരം പിഴയും അടയ്ക്കാന്‍ കോടതി വിധി. ജയരാജന്‍ നായര്‍ക്ക് 11 വര്‍ഷം കഠിന തടവിനും കോടതി ശിക്ഷിച്ചു. എറണാകുളം അഡീഷണല്‍ കോടതിയുടതാണ് വിധി

കേസില്‍ ഇടനിലക്കാരിയുമായ ശോഭാ ജോണടക്കം രണ്ടുപേര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. ശോഭ ജോണിനെ കൂടാതെ പെണ്‍കുട്ടിയെ പീഡിപ്പിച്ച എട്ടാം പ്രതി ജയരാജന്‍ നായരുമാണ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.  അഞ്ചു പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. ഒരാള്‍ വിചാരണക്കിടെ മരിച്ചിരുന്നു. 

ശോഭ ജോണിന്റെ െ്രെഡവറായിരുന്ന കേപ്പന്‍ അനി, പെണ്‍കുട്ടിയുടെ സഹോദരീ ഭര്‍ത്താവ് വിനോദ് കുമാര്‍, പെണ്‍കുട്ടിയുടെ സഹോദരി പുഷ്പവതി എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പെണ്‍വാണിഭ സംഘത്തിന് കൈമാറി കൂട്ട ബലാത്സംഘത്തിനിരയാക്കിയെന്നാണ് കേസ്. 2011 ജൂലായ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. വരാപ്പുഴയില്‍ ശോഭാ ജോണ്‍ വാടകക്കെടുത്ത വീട്ടില്‍ വെച്ചു പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT