Kerala

വാദം പൂര്‍ത്തിയായി; ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ബുധനാഴ്ച ദിന്‍ദോഷി കോടതി ജഡ്ജി എംഎച്ച് ഷെയ്ക് വിധി പറയും

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബിഹാര്‍ യുവതി നല്‍കിയ പീഡനപരാതിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ബുധനാഴ്ച ദിന്‍ദോഷി കോടതി ജഡ്ജി എംഎച്ച് ഷെയ്ക് വിധി പറയും. യുവതി കഴിഞ്ഞ വ്യാഴാഴ്ച സമര്‍പ്പിച്ച രേഖകളെ സംബന്ധിച്ച് ബിനോയിയുടെ അഭിഷാകന്റെ വാദം ചൊവ്വാഴ്ച കോടതി വാദം കേട്ടു. ഇതിനിടയില്‍ ഭോജ്പുരി നടനുമായി ബന്ധങ്ങളുണ്ടെന്ന് സ്ഥാപിക്കാനാണ് ബിനോയിയുടെ അഭിഭാഷകന്‍ ശ്രമിച്ചത്. 

പരാതിക്കാരി സമര്‍പ്പിച്ച രേഖയില്‍ വൈരുധ്യങ്ങളുണ്ടെന്ന് ബിനോയിയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഒപ്പ്  ബിനോയിയുടെതല്ലെന്നും അഭിഭാഷകന്‍ വാദിച്ചു. പിതാവ് മുന്‍മന്ത്രിയാണെന്ന് പരിഗണിക്കേണ്ടതില്ലെന്നും ബിനോയ് പ്രായപൂര്‍ത്തിയായ വ്യക്തിയാണെന്നും അഭിഭാഷകന്‍ പറഞ്ഞു.

അതേസമയം കുട്ടിയുടെ അച്ഛന്‍ ബിനോയ് ആണെന്നതിന് തെളിവ് പാസ്‌പോര്‍ട്ടാണെന്നും യുവതിയുടെ അഭിഭാഷകന്‍ അബ്ബാസ് മുക്ത്യാര്‍ പറഞ്ഞു. യുവതിയുടെ പാസ്‌പോര്‍ട്ടിലും ഭര്‍ത്താവിന്റെ പേര്‍ ബിനോയ് എന്നാണ്. ബിനോയിയും അമ്മയും നിരന്തരം ഭീഷണിപ്പെടുത്തിയെന്നും യുവതി ചൂണ്ടിക്കാട്ടി. കുട്ടിയെ തട്ടിക്കൊണ്ടുപോകുമെന്നുവരെ ഭീഷണിയുണ്ടായെന്ന് യുവതി കോടതിയില്‍ പറഞ്ഞു. സിപിഎമ്മിന്റെ ഉയര്‍ന്ന നേതാവാണെന്നും ജാമ്യം കിട്ടിയാല്‍ തെളിവ് നശിപ്പിക്കുമെന്നും തന്റെയും മകന്റെയും ജീവന് ഭീഷണിയാവുമെന്നും യുവതിയുടെ അഭിഭാഷകന്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

'വേടന്റെ സ്ഥാനത്ത് ദീലിപ് ആയിരുന്നുവെങ്കിലോ..?'; ഇരട്ടത്താപ്പ് മലയാളിയുടെ മുഖമുദ്രയെന്ന് സംവിധായകന്‍

14കാരൻ വൈഭവിന്റെ 'കൈക്കരുത്ത്' പാകിസ്ഥാനും അറിയും! ഏഷ്യാ കപ്പിനുള്ള ഇന്ത്യ എ ടീം

വോട്ടര്‍പട്ടിക പരിഷ്‌കരണം: ബിഎല്‍ഒമാര്‍ വീട്ടിലെത്തിയാല്‍ വോട്ടര്‍മാര്‍ ചെയ്യേണ്ടത്

'നിനക്ക് വേണ്ടി ഞാന്‍ എന്റെ ഭാര്യയെ കൊന്നു', കാമുകിക്ക് സര്‍ജന്‍ അയച്ച സന്ദേശം കണ്ടെത്തി പൊലീസ്, ഡോക്ടറുടെ കൊലപാതകത്തില്‍ നിർണായക വിവരങ്ങള്‍

SCROLL FOR NEXT