Kerala

വാളയാറിലെ സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് കുറ്റപത്രം

കുട്ടികള്‍ രണ്ടുപേരും ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് കുറ്റപത്രത്തിലുള്ളത് - ആത്മഹത്യാ പ്രേരണകുറ്റത്തിന് പുറമെ പോക്‌സോ നിയമപ്രകാരമുള്ള വകുപ്പുകളുമാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിട്ടുള്ളത് 

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്:  വാളയാറില്‍ സഹോദരിമാര്‍ പീഡനത്തിനിരയായി മരിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. രണ്ടുകേസുകളിലായി നാല് പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. ആറ് കുറ്റപത്രങ്ങള്‍ പാലക്കാട് പോക്‌സോ കോടതിയില്‍ സമര്‍പ്പിച്ചു. 

കുട്ടികള്‍ രണ്ടുപേരും ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് കുറ്റപത്രത്തിലുള്ളത്. ആത്മഹത്യാ പ്രേരണകുറ്റത്തിന് പുറമെ പോക്‌സോ നിയമപ്രകാരമുള്ള വകുപ്പുകളുമാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിട്ടുള്ളത്. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ നാലുപേരാണ് പ്രതികള്‍.

പെണ്‍കുട്ടികളുടെ അമ്മയുടെ ഇളയച്ചന്‍, അച്ചന്റെ സുഹൃത്ത്, അമ്മയുടെ സഹോദരിയുടെ മകന്‍, അയല്‍വാസി ഇങ്ങനെ നാല് പേരാണ് പ്രതികള്‍. മരിക്കുന്നതിന് മുന്‍പ് രണ്ട് പെണ്‍കുട്ടികളും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നു. 

പെണ്‍കുട്ടികളുടെ മരണം തൂങ്ങിമരണം കൊലപാതകമാണെന്ന് സംശയിച്ചെങ്കിലും ഇതുതെളിയിക്കുന്നതൊന്നും അന്വേഷണസംഘത്തിന് ലഭിച്ചിരുന്നില്ല. ശെല്‍വപുരത്തെ വീട്ടില്‍ 13 കാരിയായ മൂത്തസഹോദരി ജനുവരി 13നും ഒന്‍പതുകാരിയായ ഇളയസഹോദരി മാര്‍ച്ച് നാലിനുമാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. നാര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി എംജെ സോജനാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്

 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

'വെള്ളാപ്പള്ളി ശീനാരായണ ഗുരുവിനെ പഠിക്കണം, എന്നാല്‍ നന്നാകും'

രണ്ടു ദിവസത്തെ സന്ദര്‍ശനം; ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ഇന്നു കേരളത്തിലെത്തും

ഇന്ന് വലിയ ഭാ​ഗ്യമുള്ള ദിവസം; ഈ നക്ഷത്രക്കാർക്ക് യാത്രകൾ ​ഗുണകരം

ജോലി, സാമ്പത്തികം, പ്രണയം; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ എന്നറിയാം

SCROLL FOR NEXT