Kerala

വിചാരണ റെക്കോഡ് വേഗത്തില്‍ ; കെവിന്‍ കേസില്‍ വിധി ഓഗസ്റ്റ് 14 ന് 

കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ബി ജയചന്ദ്രനാണ് വിധി പ്രസ്താവിക്കുക

സമകാലിക മലയാളം ഡെസ്ക്

കോട്ടയം : കേരളത്തെ നടുക്കിയ ദുരഭിമാനക്കൊലയായ കെവിന്‍ വധക്കേസില്‍ ഓഗസ്റ്റ് 14 ന് കോടതി വിധി പറയും. മൂന്നുമാസം കൊണ്ട് അതിവേഗം വിചാരണ പൂര്‍ത്തിയാക്കിയാണ് കോടതി കേസില്‍ വിധി പുറപ്പെടുവിക്കുന്നത്. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ബി ജയചന്ദ്രനാണ് വിധി പ്രസ്താവിക്കുക. 

കേസില്‍ കെവിന്റെ ഭാര്യ നീനുവിന്റെ പിതാവ് ചാക്കോ ഉള്‍പ്പെടെ 14 പ്രതികളാണ് ഉള്ളത്.  റെക്കോഡ് വേഗത്തിലാണ് വിചാരണ പൂര്‍ത്തിയാക്കിയത്. ഏപ്രില്‍ മാസം 26 നാണ് കേസില്‍ വിചാരണ ആരംഭിച്ചത്. 113 സാക്ഷികളെ വിസ്തരിച്ച കോടതി 213 രേഖകളും പരിശോധിച്ചിരുന്നു. നാലു സാക്ഷികള്‍ മാത്രമാണ് പ്രതിഭാഗത്തേക്ക് കൂറുമാറിയത്. 

കെവിനും നീനുവും പ്രണയവിവാഹിതരായതില്‍ കുപിതരായ നീനുവിന്റെ പിതാവ് ചാക്കോയും സഹോദരന്‍ ഷാനുവും കൂട്ടുപ്രതികളും ചേര്‍ന്ന് കെവിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. കഴിഞ്ഞ മെയ് 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മെയ് 28 ന് കോട്ടയത്തെ ചാലിയേക്കര ആറ്റില്‍ നിന്നാണ് കെവിന്റെ മൃതദേഹം കണ്ടെത്തുന്നത്. 2018 മെയ് 24നാണ് കോട്ടയത്ത് ബിരുദവിദ്യാര്‍ഥിനിയായ നീനു കെവിനെ വിവാഹം കഴിക്കുന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

എസ്‌ഐആര്‍: വോട്ടര്‍പട്ടികയില്‍ ഒഴിവാക്കുന്നവരുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു

കിഫ്ബിയിൽ ഡെപ്യൂട്ടി ചീഫ് പ്രോജക്ട് എക്സാമിനർ ഒഴിവ്

തലശേരിയില്‍ സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചു; നിയുക്ത ബിജെപിക്ക് കൗണ്‍സിലര്‍ക്ക് തടവുശിക്ഷ

'ആറാട്ടിന്റെ സെറ്റ് പൊളിച്ചില്ലാരുന്നോ? നെയ്യാറ്റിൻകര ​ഗോപന് ഇവിടെയെന്താ കാര്യം'; വൃഷഭ ട്രെയ്‍ലറിന് പിന്നാലെ സോഷ്യൽ മീഡിയ

SCROLL FOR NEXT