Kerala

വിധി മറികടന്നുകൊണ്ടുള്ള ഒരു പരിഹാരവും വേണ്ട; സഭാ കേസില്‍ സുപ്രിം കോടതിയുടെ വിധിപ്പകര്‍പ്പ് പുറത്ത് 

കോടതി വിധി അംഗീകരിച്ചുകൊണ്ടല്ലാതെ മറ്റൊരു വിധത്തിലും പ്രശ്‌ന പരിഹാരം പാടില്ല. സമാന്തരമായ മറ്റൊരു സംവിധാനം സൃഷ്ടിക്കാനാവില്ലെന്ന് സുപ്രിം കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മലങ്കര സഭാ കേസില്‍ 2017ലെ വിധി മറികടന്നുകൊണ്ടുള്ള ഒരു പരിഹാര ശ്രമവും വേണ്ടെന്ന് സുപ്രിം കോടതി. അത്തരത്തിലുള്ള ഒരു സമാന്തര സംവിധാനവും സൃഷ്ടിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ അരുണ്‍ മിശ്രയും എംആര്‍ ഷായും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. വിധി നടപ്പാക്കുന്നതിനു പൊലീസ് സുരക്ഷ തേടി ഓര്‍ത്തഡോക്‌സ് വിഭാഗം നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് സുപ്രിം കോടതിയുടെ വിധി. ചൊവ്വാഴ്ച പരിഗണിച്ചു തീര്‍പ്പാക്കിയ കേസിന്റെ വിധിപ്പകര്‍പ്പ് ഇന്നാണു പുറത്തുവന്നത്. 

2017ലെ സുപ്രിം കോടതി വിധി വ്യാഖ്യാനിച്ചുകൊണ്ട് ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങള്‍ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ദുര്‍ബലപ്പെടുത്തി. അത്തരത്തിലുള്ള ഒരു വ്യഖ്യാനത്തിനും സാധ്യതയില്ലെന്ന് വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

സുപ്രിം കോടതി വിധി ലംഘിച്ചുകൊണ്ടുള്ള ഒരു നടപടിയും ആരില്‍നിന്നും ഉണ്ടാവരുത്. വിധിക്കു വിരുദ്ധമായി സംസ്ഥാന സര്‍ക്കാരിനും പ്രവര്‍ത്തിക്കാനാവില്ല. സുപ്രിം കോടതി വിധി അതിന്റെ പൂര്‍ണാര്‍ഥത്തില്‍ നടപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാരും ബന്ധപ്പെട്ട കക്ഷികളും ചെയ്യേണ്ടത്. കോടതി വിധി അംഗീകരിച്ചുകൊണ്ടല്ലാതെ മറ്റൊരു വിധത്തിലും പ്രശ്‌ന പരിഹാരം പാടില്ല. സമാന്തരമായ മറ്റൊരു സംവിധാനം സൃഷ്ടിക്കാനാവില്ലെന്ന് സുപ്രിം കോടതി വിധിയില്‍ വ്യക്തമാക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT