Kerala

വിറകുപുരയില്‍ ഒളിപ്പിച്ചത് ഒന്നരലക്ഷത്തിന്റെ ലഹരി ഉല്‍പ്പന്നങ്ങള്‍; ലക്ഷ്യം സ്കൂൾ വിദ്യാർഥികൾ ; വീട്ടുടമ അറസ്റ്റിൽ

അയ്യായിരത്തോളം പാക്കറ്റുകളിലാക്കിയാണ് നിരോധിത ലഹരി ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ചുവച്ചത്

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ : ആലപ്പുഴയിൽ ഒന്നരലക്ഷത്തിലധികം രൂപ വിലമതിക്കുന്ന ലഹരി ഉല്‍പ്പന്നങ്ങള്‍ പിടികൂടി. ചേർത്തല മരുത്തോർവട്ടം ടാഗോർ സ്കൂളിന് സമീപത്തു നിന്നാണ് ഇവ പിടികൂടിയത്. സ്കൂള്‍ കുട്ടികള്‍ക്കുള്‍പ്പടെ ഇവ എത്തിച്ചിരുന്ന കച്ചവടക്കാരന്‍ കാര്‍ത്തികേയനെ പൊലീസ് അറസ്റ്റുചെയ്തു.

വീട്ടിലെ വിറകുപുരയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി ഉൽപ്പന്നങ്ങൾ. അയ്യായിരത്തോളം പാക്കറ്റുകളിലാക്കിയാണ് നിരോധിത ലഹരി ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ചുവച്ചത്. രഹസ്യവിവരത്തെ തുടര്‍ന്ന് പരിശോധനയ്ക്കെത്തിയ മാരാരിക്കുളം പോലീസ് മൂന്ന് ചാക്കുകളിലാണ് ഇവ കണ്ടെടുത്തത്.

തുടര്‍ന്ന് ഗൃഹനാഥനായ കാർത്തികേയനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെറുകിട കച്ചവടക്കാര്‍ക്കും അല്ലാത്തവര്‍ക്കും ഇവ വിറ്റിരുന്നതായി കണ്ടെത്തി. തമിഴ്നാട്ടില്‍ നിന്നാണ് ഉല്‍പ്പന്നങ്ങള്‍ എത്തിച്ചതെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

SCROLL FOR NEXT