Kerala

വിറകുപുരയില്‍ ഒളിപ്പിച്ചത് ഒന്നരലക്ഷത്തിന്റെ ലഹരി ഉല്‍പ്പന്നങ്ങള്‍; ലക്ഷ്യം സ്കൂൾ വിദ്യാർഥികൾ ; വീട്ടുടമ അറസ്റ്റിൽ

അയ്യായിരത്തോളം പാക്കറ്റുകളിലാക്കിയാണ് നിരോധിത ലഹരി ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ചുവച്ചത്

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ : ആലപ്പുഴയിൽ ഒന്നരലക്ഷത്തിലധികം രൂപ വിലമതിക്കുന്ന ലഹരി ഉല്‍പ്പന്നങ്ങള്‍ പിടികൂടി. ചേർത്തല മരുത്തോർവട്ടം ടാഗോർ സ്കൂളിന് സമീപത്തു നിന്നാണ് ഇവ പിടികൂടിയത്. സ്കൂള്‍ കുട്ടികള്‍ക്കുള്‍പ്പടെ ഇവ എത്തിച്ചിരുന്ന കച്ചവടക്കാരന്‍ കാര്‍ത്തികേയനെ പൊലീസ് അറസ്റ്റുചെയ്തു.

വീട്ടിലെ വിറകുപുരയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി ഉൽപ്പന്നങ്ങൾ. അയ്യായിരത്തോളം പാക്കറ്റുകളിലാക്കിയാണ് നിരോധിത ലഹരി ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ചുവച്ചത്. രഹസ്യവിവരത്തെ തുടര്‍ന്ന് പരിശോധനയ്ക്കെത്തിയ മാരാരിക്കുളം പോലീസ് മൂന്ന് ചാക്കുകളിലാണ് ഇവ കണ്ടെടുത്തത്.

തുടര്‍ന്ന് ഗൃഹനാഥനായ കാർത്തികേയനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെറുകിട കച്ചവടക്കാര്‍ക്കും അല്ലാത്തവര്‍ക്കും ഇവ വിറ്റിരുന്നതായി കണ്ടെത്തി. തമിഴ്നാട്ടില്‍ നിന്നാണ് ഉല്‍പ്പന്നങ്ങള്‍ എത്തിച്ചതെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT