Kerala

വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റ്:  വിഷ്ണുനന്ദകുമാര്‍ ഒളിവിലെന്ന് പൊലീസ്

ജമ്മുകശ്മീരിലെ പീഡനത്തിനിരയായി കൊല്ലപ്പെട്ട എട്ടുവയസുകാരിയെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അപമാനിച്ച കേസിലെ പ്രതി വിഷ്ണുനന്ദകുമാര്‍ ഒളിവിലെന്ന് പൊലീസ്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ജമ്മുകശ്മീരിലെ പീഡനത്തിനിരയായി കൊല്ലപ്പെട്ട എട്ടുവയസുകാരിയെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അപമാനിച്ച കേസിലെ പ്രതി വിഷ്ണു നന്ദകുമാര്‍ ഒളിവിലെന്ന് പൊലീസ്. മതവിദ്വേഷം വളര്‍ത്തിയതിനെതിരെ ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.  യൂത്ത് കോണ്‍ഗ്ര്‌സ് തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റാണ് പൊലീസില്‍ പരാതി നല്‍കിയത്.

പരാതി ലഭിച്ച ദിവസം പ്രതി വീ്ട്ടിലുണ്ടായിരുന്നെങ്കിലും പൊലീസ് പിടികൂടാന്‍ തയ്യാറായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പിന്നീട് വിഷ്്ണുവും കുടുംബാംഗങ്ങളും ഇ്‌പ്പോള്‍ നാട്ടിലില്ലെന്നും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണെന്നും പൊലീസ് പറയുന്നു. പരാതി ലഭിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാത്ത പൊലീസിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. അതേസമയം ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുകയാണെന്നും വിവരങ്ങള്‍ ഉണ്ട്. 

ഇവളെ ഇപ്പോഴേ കൊന്നത് നന്നായി. അല്ലെങ്കില്‍ നാളെ ഇന്ത്യയ്‌ക്കെതിരെ തന്നെ ബോംബായി വന്നേനേ' എന്നായിരുന്നു കമന്റ്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയിയല്‍ ഉയര്‍ന്നത്.പ്രതിഷേധത്തെ തുടര്‍ന്ന് ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും വിഷ്ണുവിനെ പുറത്താക്കിയിരുന്നു. ആര്‍എസ്എസ് നേതാവ് നന്ദകുമാറിന്റെ മകനാണ് വിഷ്ണു നന്ദകുമാര്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

സ്ത്രീകൾക്ക് സൗജന്യ യാത്രയുണ്ട്, പക്ഷെ ബസില്ല! ഓർഡിനറി കുറഞ്ഞതോടെ വലഞ്ഞ് യാത്രക്കാർ

'ഇന്നിസൈ പാടി വരും...', രുക്കു അന്ന് കളക്ടർ, കുട്ടി ഇന്ന് മുഖ്യമന്ത്രി; പ്രിയ സുഹൃത്ത് വിജയ്‌യെ കാണാനെത്തി സിമ്രാൻ

ദേശീയപാത വികസനത്തിൽ കാസർകോട് 500 കുടുംബങ്ങളും വിദ്യാലയവും ഒറ്റപ്പെടാൻ സാധ്യത

യുഎഇയില്‍ പ്രവാസികള്‍ക്ക് തിരിച്ചടി; സ്വകാര്യ ആശുപത്രികളില്‍ സ്വദേശിവല്‍ക്കരണം, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള തസ്തികകളില്‍ സ്വദേശി നിയമനം

SCROLL FOR NEXT