Kerala

വിവാദ ബോര്‍ഡ് സ്ഥാപിച്ചത് ഞങ്ങളല്ല; ബോര്‍ഡ് എടുത്തുമാറ്റിയതായി എസ്എഫഐയുടെ വിശദീകരണം

വിദ്വേഷ പ്രചാരണത്തിന്റെ ഭാഗമായി ഉയര്‍ന്ന ബോര്‍ഡ് വിവാദം എസ്എഫഐ ആക്രമിക്കുന്നതിന്റെ ഭാഗമായി ഉയര്‍ത്തിയതാണ്.

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കേരളവര്‍മ്മ കൊളേജില്‍ സ്ഥാപിച്ച ബോര്‍ഡ് വിവാദമായതിന് പിന്നാലെ വിശദീകരണവുമായി എസ്എഫ്‌ഐ. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ബോര്‍ഡ് സ്ഥാപിച്ചതുമായി എസ്എഫ്‌ഐ കേരള വര്‍മ്മ യൂണിറ്റ് കമ്മറ്റിക്കോ, പ്രവര്‍ത്തകര്‍ക്കോ ബന്ധമില്ലെന്ന് എസ്എഫ്‌ഐ കമ്മറ്റി വ്യക്തമാക്കി. വിദ്വേഷ പ്രചാരണത്തിന്റെ ഭാഗമായി ഉയര്‍ന്ന ബോര്‍ഡ് വിവാദം എസ്എഫഐ ആക്രമിക്കുന്നതിന്റെ ഭാഗമായി ഉയര്‍ത്തിയതാണ്. ഇത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ എസ്എഫ്‌ഐ ബോര്‍ഡ് എടുത്തുമാറ്റിയതായും യൂണിറ്റ് കമ്മറ്റി അറിയിച്ചു. 

കേരളവര്‍മ്മ കൊളേജില്‍ എസ്എഫ്‌ഐ സ്ഥാപിച്ച ബോര്‍ഡിനെതിരെ രൂക്ഷമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. കൊളേജിനുള്ളില്‍ സ്ഥാപിച്ച ഫ്‌ലക്‌സ് ബോര്‍ഡുകള്‍ ഹിന്ദുത്വത്തെ വളരെ മോശമായ രീതിയില്‍ അവഹേളിച്ചുവെന്ന് ബിജെപി ജില്ലാ നേതൃത്വം അഭിപ്രായപ്പെട്ടു.

ബോര്‍ഡുകള്‍ ഉടന്‍ നീക്കം ചെയ്യണമെന്നും, കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി എടുക്കണം, ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള കൊളേജ് ആയതിനാല്‍ തൃശ്ശൂരിലെ ദേവസ്വം ബോര്‍ഡ് ഓഫീസിലേക്ക് ബിജെപി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് രാജിവെക്കണമെന്നും ബിജെപി നേതൃത്വം ആവശ്യപ്പെട്ടു. ബോര്‍ഡിനെതിരെ ബിജെപി നേതാക്കളായ പിഎസ് ശ്രീധരന്‍പിള്ളയും കെ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT