Kerala

വിവാദ സ്വാമിയും ബിജെപി അധ്യക്ഷന്‍ കുമ്മനവുമായുള്ള ബന്ധം പൊലീസ് പരിശോധിക്കണം: രമേശ് ചെന്നിത്തല

ഗംഗേശാനന്ദ തീര്‍ത്ഥപാദരും ബിജെപി സംസ്ഥാന അധ്യക്ഷനുമായുള്ള ചിത്രം വ്യാപകമായി പ്രചരിക്കപ്പെടുന്ന സാഹചര്യത്തില്‍ ഇവര്‍ തമ്മിലുള്ള ബന്ധം പൊലീസ് പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പീഡനശ്രമത്തിനിടെ യുവതി ജനനേന്ദ്രിയം ഛേദിച്ച ഗംഗേശാനന്ദ തീര്‍ത്ഥപാദരും ബിജെപി സംസ്ഥാന അധ്യക്ഷനുമായുള്ള ചിത്രം വ്യാപകമായി പ്രചരിക്കപ്പെടുന്ന സാഹചര്യത്തില്‍ ഇവര്‍ തമ്മിലുള്ള ബന്ധം പൊലീസ് പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ സ്ത്രീകളുമായി ബന്ധപ്പെട്ട ചെറിയ പ്രശ്‌നം ഉണ്ടാകുമ്പോള്‍ തന്നെ ഇടപെടുന്ന ദേശീയ വനിതാ കമീഷന്‍ ഈ വിഷയത്തില്‍ മൗനം പാലിക്കുന്നതും ഇവിടെ കൂട്ടിവായിക്കണമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. 

സ്വാമി യുടെ ബലാല്‍സംഗ ശ്രമത്തില്‍ നിന്നും രക്ഷപെട്ട പെണ്‍കുട്ടിയെ സന്ദര്‍ശിക്കാന്‍ വനിതാകമീഷന്‍ എത്തിയില്ല എന്ന വാര്‍ത്ത ഇന്ന് പത്രത്തില്‍ വായിച്ചു. കമ്മീഷന്‍ അധ്യക്ഷയും ഒരംഗവും ഒഴിഞ്ഞിട്ട് രണ്ട് മാസം കഴിഞ്ഞു. ഇവര്‍ക്ക് പകരം പുതിയ അംഗങ്ങളെ കണ്ടെത്താന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നത് ദുഃഖകരമാണ്. സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ ഇടപെടുകയും സംഭവസ്ഥലം സന്ദര്‍ശിക്കുകയും ചെയ്യേണ്ട ബാധ്യത വനിതാ കമീഷനുണ്ടെന്നും  രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്തെ പെണ്‍കുട്ടി കാട്ടിയ അസാമാന്യ ധൈര്യത്തെ അഭിനന്ദിക്കാതെ വയ്യെന്നും ആപത്തിലും ധൈര്യം കൈവെടിയാതെയാണ് അറ്റകൈ പ്രയോഗം നടത്തിയതെന്നും രമേശ് ചെന്നിത്തല ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

പാലക്കാട് തീപാറുമോ?, തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ?, എതിർപ്പുമായി കാസർകോട് ഡിസിസി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT