Kerala

വിഷ്ണുനാഥിനെ മാറ്റിയത് വിജയകുമാര്‍ ഹിന്ദുത്വ ശക്തികളുടെ ഇഷ്ടക്കാരന്‍ ആയതിനാല്‍; ആരോപണത്തിലുറച്ച് കോടിയേരി

ചെങ്ങന്നൂരിലെ യുഡിഎഫ് സ്ഥാനാരര്‍ത്ഥി ഡി.വിജയകുമാറിനെതിരെ വീണ്ടും വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

സമകാലിക മലയാളം ഡെസ്ക്

ചെങ്ങന്നൂര്‍: ചെങ്ങന്നൂരിലെ യുഡിഎഫ് സ്ഥാനാരര്‍ത്ഥി ഡി.വിജയകുമാറിനെതിരെ വീണ്ടും വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഡി. വിജയകുമാര്‍ ഹിന്ദുത്വ ശക്തികള്‍ക്ക് ഇഷ്ടപ്പെട്ട സ്ഥാനാര്‍ത്ഥിയാണെന്നും അതുകൊണ്ടാണ് വിഷ്ണുനാഥിനെ മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. 

ഇടത് സ്ഥാനാര്‍ത്ഥി സജി ചെയറിയാനെ തോല്‍പ്പിക്കാന്‍ ആര്‍എസ്എസിനോട് കോണ്‍ഗ്രസ് വോട്ട് തേടിയെന്നും കോടിയേരി ആരോപിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമതി അംഗം എ.കെ ആന്റണിയുടെ വാക്കുകള്‍ ഇതിന് ഉദാഹരണമാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. 

ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേവ് കുമാര്‍ വരാപ്പുഴയിലെ ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ചത് രാഷ്ട്രീയലക്ഷ്യം വച്ചാണ്. ത്രിപുരയില്‍ ബിജെപിക്കാര്‍ ആക്രമിച്ച് കൊലപ്പെടുത്തിയ സിപിഎം പ്രവര്‍ത്തകരുടെ വീട്ടില്‍ ബിപ്ലവ് കുമാര്‍ പോകുമോ എന്ന് കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചു. 

മൃദുഹിന്ദുത്വത്തിന്റെ മുഖമുള്ളയാളെയാണു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയത് എന്നായിരുന്നു കോടിയേരിയുടെ ആദ്യ ആരോപണം. ആര്‍എസ്എസുമായി ബന്ധമുള്ള സംഘടനയുടെ ഭാരവാഹിയാണ് ഡി.വിജയകുമാര്‍. ഹിന്ദു വോട്ടുകള്‍ക്കു വേണ്ടിയാണ് ആദ്യം പരിഗണിച്ചവരെ ഒഴിവാക്കി വിജയകുമാറിനെ സ്ഥാനാര്‍ഥിയാക്കിയതെന്നും കോടിയേരി പറഞ്ഞിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT