Kerala

വീടുകള്‍ പൊളിച്ചിട്ട് ആനുകൂല്യം നേടാന്‍ ശ്രമം; കണക്ക് പെരുപ്പിച്ചതില്‍ വിദ്യാഭ്യാസ വകുപ്പും

പ്രളയത്തില്‍ അപകടം സംഭവിക്കാത്ത, നല്ല വീടുകള്‍ ഭാഗീകമായി പൊളിച്ച് സര്‍ക്കാരിന്റെ സഹായത്തിനായി അപേക്ഷ നല്‍കിയിരിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

വെള്ളമുണ്ട: വീടുകള്‍ പൊളിച്ചിട്ടും, കണക്കുകള്‍ പെരുപ്പിച്ചു കാണിച്ചും പ്രളയക്കെടുതിക്ക് ലഭിക്കുന്ന ആനുകൂല്യം കൈപ്പറ്റാന്‍ ശ്രമം എന്ന് ആരോപണം. വയനാട് ജില്ലാ ഭരണകൂടത്തിന്റെ മേല്‍നോട്ടക്കില്‍ വിവിധ ഭാഗങ്ങളില്‍ നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്താന്‍  സര്‍വേ നടത്തിയിരുന്നു. സര്‍വേയ്ക്കായി ഇറങ്ങിയ ഉദ്യോഗസ്ഥരാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയിരിക്കുന്നത്. 

പ്രളയത്തില്‍ അപകടം സംഭവിക്കാത്ത, നല്ല വീടുകള്‍ ഭാഗീകമായി പൊളിച്ച് സര്‍ക്കാരിന്റെ സഹായത്തിനായി അപേക്ഷ നല്‍കിയിരിക്കുന്നു എന്നാണ് കണ്ടെത്തിയത്. അതുകൂടാതെ, പ്രളയത്തിന് മുന്‍പ് തകര്‍ന്ന് കിടക്കുകയായിരുന്ന വീടുകള്‍ പ്രളയക്കെടുതിയില്‍ പെട്ട് തകര്‍ന്നതാണെന്ന് വാദിച്ച് അപേക്ഷ നല്‍കി എന്നും വ്യക്തമായിട്ടുണ്ട്. 

ഇതിന് പുറമെ, ലോക ബാങ്ക് സഹായം ലഭിക്കുക മുന്നില്‍ കണ്ട് ജില്ലയിലെ വിദ്യാഭ്യാസ വകുപ്പ് കണക്കുകള്‍ പെരുപ്പിച്ചു കാണിച്ചുവെന്നും ആക്ഷേപമുണ്ട്. പ്രളയത്തില്‍ നശിച്ച വയനാട്ടെ സ്‌കൂളുകള്‍ പുതുക്കി പണിയാന്‍ ലോക ബാങ്ക് സഹായം വാഗ്ദാനം ചെയ്തിരുന്നു. 

ജില്ലയില്‍ നാല് സ്‌കൂളുകള്‍ തകര്‍ന്നയിടത്ത് 115 സ്‌കൂളുകള്‍ തകര്‍ന്നുവെന്ന കണക്കാണ് ജില്ലാ വിദ്യാഭ്യാസ വകുപ്പ് നല്‍കിയത് എന്നാണ് ആരോപണം. കുട്ടനാട്ടില്‍ പോലും 42 സ്‌കൂളുകളാണ് തകര്‍ന്നതെന്ന് പലരും ചൂണ്ടിക്കാണിക്കുന്നു. ഇതോടെ റിസര്‍വേ നടത്താന്‍ അതാത് വകുപ്പുകള്‍ക്ക് മേലധികാരികള്‍ നിര്‍ദേശം നല്‍കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുടുംബവാഴ്ചയ്‌ക്കെതിരായ തരൂരിന്റെ വിമര്‍ശനം; കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അതൃപ്തി, പ്രകോപനം വേണ്ടെന്ന് മുന്നറിയിപ്പ്

'പണ്ഡിത വേഷത്തെ നോക്കി അവര്‍ ഉള്ളാലെ ചിരിക്കുകയാണ്, എന്തു രസായിട്ടാണ് കാലം കണക്കു തീര്‍ക്കുന്നത്!'

പതിനായിരം പൈലറ്റുമാരെ ആവശ്യമുണ്ട്; വ്യോമ മേഖലയിൽ അടിമുടി മാറ്റവുമായി ഗൾഫ്

കൊല്ലത്ത് എകെ ഹഫീസ് മേയര്‍ സ്ഥാനാര്‍ഥി; ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

മുതിർന്ന പ്രിയപ്പെട്ടവരെ സമഗ്രമായ ആരോഗ്യ ഇൻഷുറൻസ് വഴി സംരക്ഷിക്കാനുള്ള മാർഗങ്ങൾ

SCROLL FOR NEXT