Kerala

വേണമെങ്കില്‍ ഇങ്ങനെത്തന്നെ ലോകാവസാനം വരെ പോകുമെന്ന് കെഎം മാണി

ഒരു മുന്നണിയിലുമില്ലാതെ തന്നെ സ്വതന്ത്രമായി രാഷ്ട്രീയ കക്ഷിക്ക് നിലനില്‍ക്കാനാകുമെന്ന് ഞങ്ങള്‍ തെളിയിയിച്ചില്ലേ, വേണമെങ്കില്‍ ഇങ്ങനെത്തന്നെ ലോകാവസാനം വരെ പോകുമെന്ന് കെഎം മാണി 

സമകാലിക മലയാളം ഡെസ്ക്


കോട്ടയം:  ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സാഹചര്യങ്ങളനുസരിച്ച് മുന്നണി പ്രവേശം സംബന്ധിച്ച തീരുമാനമെടുക്കുമെന്ന് കേരള കോണ്‍ഗ്രസ്  അധ്യക്ഷന്‍ കെഎംമാണി. വലതുമുന്നണി വിട്ടതോടെ ഞങ്ങളുടെ കഥ കഴിഞ്ഞെന്നു പറഞ്ഞവര്‍ തന്നെ ഞങ്ങള്‍ ശക്തി തെളിയിച്ചതായി സമ്മതിക്കുന്നതായും കെഎം മാണി പറഞ്ഞു.

സംസ്ഥാന സമ്മേളനത്തില്‍ കേരള കോണ്‍ഗ്രസിന്റെ ഭാവി സംബന്ധിച്ചായിരിക്കും ചര്‍ച്ച. മുന്നണി പ്രവേശനം പ്രധാനമല്ല. ഒരു മുന്നണിയിലുമില്ലാതെ തന്നെ സ്വതന്ത്രമായി രാഷ്ട്രീയ കക്ഷിക്ക് നിലനില്‍ക്കാനാകുമെന്ന് ഞങ്ങള്‍ തെളിയിയിച്ചില്ലേ, വേണമെങ്കില്‍ ഇങ്ങനെത്തന്നെ ലോകാവസാനം വരെ പോകും മാണി പറഞ്ഞു. എന്നാല്‍ കേരളകോണ്‍ഗ്രസ് ഒറ്റയ്ക്ക് നില്‍ക്കണമെന്നില്ലെന്നും മാണി പറഞ്ഞു. കേരള കോണ്‍ഗ്രസിന്റെ അജണ്ടയുമായി യോജിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ വന്നാല്‍ യോജിച്ചു പ്രവര്‍ത്തിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പ് അപ്പോഴത്തെ സാഹചര്യമനുസരിച്ചു ചെയ്യാമെന്നും മാണി പറഞ്ഞു.

മുന്നണി പ്രവേശനം സംബന്ധിച്ച് പാര്‍ട്ടിയില്‍ ഐക്യമില്ല എന്ന മാധ്യമപ്രവര്‍ത്തകരുടെ  ചോദ്യത്തിന് മാണിയുടെ മറുപടി ഇങ്ങനെയായിരുന്നു 'ഐക്യമില്ലാതെയാണോ ഞങ്ങളിങ്ങനെ ഒരുമിച്ചിരിക്കുന്നത്. മാധ്യമങ്ങളുടെ ചില അഭ്യൂഹങ്ങള്‍ അസ്ഥാനത്താണെന്ന് ഇതോടെ തെളിഞ്ഞില്ലേ...?' എന്നും മാണി പറഞ്ഞു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

മുസ്ലീം ലീഗിന്റെ സ്വന്തം മലപ്പുറം, വിള്ളല്‍ വീഴുമോ യുഡിഎഫ് കോട്ടയില്‍?

കെ സുധാകരാ... നേതാവേ...; കണ്ണൂരില്‍ സണ്ണി ജോസഫിനെതിരെ പന്തംകൊളുത്തി പ്രകടനം, തെരുവിലിറങ്ങി പ്രവര്‍ത്തകര്‍

'ജയിക്കാനാണ് മത്സരിക്കുന്നത്, കോണ്‍ഗ്രസ് ഒന്നും പറയുന്നില്ല, കുറച്ചു ദിവസം കൂടി കാത്തിരിക്കണം'

ഗൾഫ് രാജ്യങ്ങളിലെ റദ്ദാക്കിയ പത്താം ക്ലാസ് പരീക്ഷകൾക്ക് പ്രത്യേക മൂല്യനിർണ്ണയ പദ്ധതി പ്രഖ്യാപിച്ച് സിബിഎസ്ഇ, പുതിയ രീതി അറിയാം

SCROLL FOR NEXT