Kerala

വേണമെങ്കില്‍ ഇങ്ങനെത്തന്നെ ലോകാവസാനം വരെ പോകുമെന്ന് കെഎം മാണി

ഒരു മുന്നണിയിലുമില്ലാതെ തന്നെ സ്വതന്ത്രമായി രാഷ്ട്രീയ കക്ഷിക്ക് നിലനില്‍ക്കാനാകുമെന്ന് ഞങ്ങള്‍ തെളിയിയിച്ചില്ലേ, വേണമെങ്കില്‍ ഇങ്ങനെത്തന്നെ ലോകാവസാനം വരെ പോകുമെന്ന് കെഎം മാണി 

സമകാലിക മലയാളം ഡെസ്ക്


കോട്ടയം:  ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സാഹചര്യങ്ങളനുസരിച്ച് മുന്നണി പ്രവേശം സംബന്ധിച്ച തീരുമാനമെടുക്കുമെന്ന് കേരള കോണ്‍ഗ്രസ്  അധ്യക്ഷന്‍ കെഎംമാണി. വലതുമുന്നണി വിട്ടതോടെ ഞങ്ങളുടെ കഥ കഴിഞ്ഞെന്നു പറഞ്ഞവര്‍ തന്നെ ഞങ്ങള്‍ ശക്തി തെളിയിച്ചതായി സമ്മതിക്കുന്നതായും കെഎം മാണി പറഞ്ഞു.

സംസ്ഥാന സമ്മേളനത്തില്‍ കേരള കോണ്‍ഗ്രസിന്റെ ഭാവി സംബന്ധിച്ചായിരിക്കും ചര്‍ച്ച. മുന്നണി പ്രവേശനം പ്രധാനമല്ല. ഒരു മുന്നണിയിലുമില്ലാതെ തന്നെ സ്വതന്ത്രമായി രാഷ്ട്രീയ കക്ഷിക്ക് നിലനില്‍ക്കാനാകുമെന്ന് ഞങ്ങള്‍ തെളിയിയിച്ചില്ലേ, വേണമെങ്കില്‍ ഇങ്ങനെത്തന്നെ ലോകാവസാനം വരെ പോകും മാണി പറഞ്ഞു. എന്നാല്‍ കേരളകോണ്‍ഗ്രസ് ഒറ്റയ്ക്ക് നില്‍ക്കണമെന്നില്ലെന്നും മാണി പറഞ്ഞു. കേരള കോണ്‍ഗ്രസിന്റെ അജണ്ടയുമായി യോജിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ വന്നാല്‍ യോജിച്ചു പ്രവര്‍ത്തിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പ് അപ്പോഴത്തെ സാഹചര്യമനുസരിച്ചു ചെയ്യാമെന്നും മാണി പറഞ്ഞു.

മുന്നണി പ്രവേശനം സംബന്ധിച്ച് പാര്‍ട്ടിയില്‍ ഐക്യമില്ല എന്ന മാധ്യമപ്രവര്‍ത്തകരുടെ  ചോദ്യത്തിന് മാണിയുടെ മറുപടി ഇങ്ങനെയായിരുന്നു 'ഐക്യമില്ലാതെയാണോ ഞങ്ങളിങ്ങനെ ഒരുമിച്ചിരിക്കുന്നത്. മാധ്യമങ്ങളുടെ ചില അഭ്യൂഹങ്ങള്‍ അസ്ഥാനത്താണെന്ന് ഇതോടെ തെളിഞ്ഞില്ലേ...?' എന്നും മാണി പറഞ്ഞു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT