Kerala

വേണ്ടിവന്നാല്‍ പരീക്ഷകള്‍ മാറ്റിവെക്കുമെന്ന് ആരോഗ്യ സര്‍വകലാശാല; ഹോസ്റ്റലുകള്‍ അണുനശീകരണം നടത്തും

അടുത്ത തിങ്കളാഴ്ച മുതല്‍ നിശ്ചയിച്ചിരിക്കുന്ന എംബിബിഎസ് പ്രാക്ടിക്കല്‍ പരീക്ഷകള്‍ വേണ്ടിവന്നാല്‍ മാറ്റിവെക്കുമെന്ന് ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍

സമകാലിക മലയാളം ഡെസ്ക്


തൃശൂര്‍: അടുത്ത തിങ്കളാഴ്ച മുതല്‍ നിശ്ചയിച്ചിരിക്കുന്ന എംബിബിഎസ് പ്രാക്ടിക്കല്‍ പരീക്ഷകള്‍ വേണ്ടിവന്നാല്‍ മാറ്റിവെക്കുമെന്ന് ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.മോഹനന്‍ കുന്നുമ്മല്‍. ഹോസ്റ്റലുകള്‍ ഒഴിപ്പിച്ച് അണുനശീകരണം നടത്തിയിട്ടേ പരീക്ഷകള്‍ നടത്തൂ. അതിന് കഴിഞ്ഞില്ലെങ്കില്‍ പരീക്ഷ നടത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് കണക്കിലെടുത്ത് പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നു. പരീക്ഷയ്ക്കിടെ 4 ദിവസമെങ്കിലും ഹോസ്റ്റലില്‍ കഴിയേണ്ടിവരുമെന്നും സുരക്ഷ ഉറപ്പാക്കുക അപ്രായോഗികമാണെന്നുമാണ് വിദ്യാര്‍ഥികളുടെ വാദം. പരീക്ഷയ്ക്ക്് ഹാജരാകാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്കു മാത്രമായി പിന്നീട് പ്രത്യേക ദിവസം അനുവദിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. 

ഇന്നുമുതല്‍ നടക്കാനിരുന്ന പരീക്ഷകള്‍ സാങ്കേതിക സര്‍വകലാശാലയും മാറ്റിവച്ചിരുന്നു. ബിടെക് എട്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥികളുടെ 4 ദിവസത്തെ പരീക്ഷയാണു മാറ്റിയത്. കോവിഡ് വ്യാപന സാഹചര്യത്തില്‍ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ടു വിദ്യാര്‍ഥികളും രക്ഷിതാക്കളും വിദ്യാര്‍ഥി സംഘടനകളും നല്‍കിയ പരാതികള്‍ പരിഗണിച്ചാണു തീരുമാനം. തല്‍ക്കാലം പരീക്ഷ മാറ്റാനാണു തീരുമാനം. റദ്ദാക്കണമോയെന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. ബിടെക് 2,4,6 സെമസ്റ്റര്‍ പരീക്ഷയുടെ കാര്യത്തിലും തീരുമാനമായില്ലെന്ന് വൈസ്ചാന്‍സിലര്‍ രാജശ്രീ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT