കോഴിക്കോട്: കൂടത്തായി കൊലക്കേസ് പ്രതി ജോളിക്ക് വ്യാജ ഒസ്യത്ത് ഉണ്ടാക്കുന്നതിനായി സഹായിച്ച സംഭവത്തിൽ മൂന്ന് റവന്യൂ ഉദ്യോഗസ്ഥർക്ക് നോട്ടീസ്. താമരശ്ശേരി മുൻ ഡപ്യൂട്ടി തഹസീൽദാർ ജയശ്രീ, കൂടത്തായി മുൻ വില്ലേജ് ഓഫീസർമാരായ കിഷോർ ഖാൻ , മധുസൂദനൻ നായർ എന്നിവർക്കാണ് കലക്ടർ കാരണം ബോധിപ്പിക്കാൻ നോട്ടീസ് നൽകിയത്.
ഉദ്യോഗസ്ഥർ വഴിവിട്ട സഹായം ചെയ്തെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇത് വ്യക്തമാക്കുന്ന അന്വേഷണ റിപ്പോർട്ട് റവന്യൂ മന്ത്രിക്ക് കൈമാറി. ഡപ്യൂട്ടി കലക്ടർ സി ബിജുവാണ് അന്വേഷിച്ചത്.
പൊന്നാമറ്റം ടോം തോമസിന്റെ ഭൂമിയും വസ്തുവകകളും ജോളിയുടെ പേരിലേക്ക് മാറ്റുകയാണ് ആദ്യം ചെയ്തത്. ജോളിയുടെ പേരിൽ നികുതി സ്വീകരിച്ചതിലും പോക്കുവരവ് നടത്തിയതിലും ഉദ്യോഗസ്ഥർക്ക് പിഴവുണ്ടയതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വ്യാജ ഒസ്യത്ത് ഉണ്ടാക്കി ജോളി സ്ഥലം ഉടമയുടേത് അല്ലാതെ രണ്ട് തവണ നികുതി അടച്ചതായും റവന്യൂ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates