Kerala

വ്യാജ രേഖ കേസ്; സെന്‍കുമാറിനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

സെപ്തംബര്‍ 14 വരെ അറസ്റ്റ് ചെയ്യരുതെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വ്യാജരേഖ കേസില്‍ മുന്‍ പൊലീസ് മേധാവി ടി.പി.സെന്‍കുമാറിനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിര്‍ദേശം. സെപ്തംബര്‍ 14 വരെ അറസ്റ്റ് ചെയ്യരുതെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. 

ചികിത്സയുടെ പേര് പറഞ്ഞ് എട്ട് മാസം അവധിയിലായിരുന്നു എന്ന വ്യാജ രേഖയുണ്ടാക്കി സര്‍ക്കാരില്‍ നിന്നും എട്ട് ലക്ഷം രൂപ അനധികൃതമായി നേടിയെടുക്കാന്‍ ശ്രമിച്ചു എന്ന കേസിലാണ് സെന്‍കുമാറിനെ ഇപ്പോള്‍ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. 

സിപിഎം കൗണ്‍സിലറായ എ.ജെ.സുക്കാര്‍ണോയാണ് വ്യാജരേഖയുണ്ടാക്കിയെന്ന് ആരോപിച്ച് സെന്‍കുമാറിനെതിരെ പരാതി നല്‍കിയിരുന്നത്. പരാതിയില്‍ ജാമ്യമില്ല വകുപ്പ് ചുമത്തിയായിരുന്നു സെന്‍കുമാറിനെതിരെ മ്യൂസിയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 

സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്നും മാറ്റിയതിന് പിന്നാലെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കെന്ന പേരില്‍ സെന്‍കുമാര്‍ അവധിയില്‍ പ്രവേശിക്കുകയായിരുന്നു. 2016 ജൂണ്‍ ഒന്നുമുതല്‍ 2017 ജനുവരി 31 വരെ അവധി എടുത്തതിന് അര്‍ദ്ധ വേതന അവധി അപേക്ഷയായിരുന്നു സെന്‍കുമാര്‍ സര്‍ക്കാരിന് നല്‍കിയത്. സര്‍ക്കാര്‍ അത് അംഗീകരിക്കുകയും ചെയ്തിരുന്നു. 

എന്നാല്‍ പിന്നീട് ഇത് കമ്മ്യൂട്ടഡ് ലീവായി പരിഗണിക്കണമെന്ന ആവശ്യപ്പെട്ട് സെന്‍കുമാര്‍ വീണ്ടും സര്‍ക്കാരിന് അപേക്ഷ നല്‍കി. ഈ അപേക്ഷയ്‌ക്കൊപ്പം ഗവ.ആയുര്‍വേദ കോളെജിലെ ഡോ.വി.കെ.അജിത് കുമാര്‍ നല്‍കിയ എട്ട് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയിരുന്നു. ഈ രേഖകള്‍ വ്യാജമാണെന്ന് കാണിച്ചാണ് പരാതി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT