Kerala

ശക്തമായ മഴ: ഭൂതത്താന്‍കെട്ട് അണക്കെട്ടിന്റെ 15 ഷട്ടറുകളും തുറന്നു, അഞ്ചുമീറ്റര്‍ വീതം ഉയര്‍ത്തി

പെരിയാര്‍വാലി ജലസേചന പദ്ധതിയുടെ ഭാഗമായ ഭൂതത്താന്‍കെട്ട് അണക്കെട്ടിന്റെ 15 ഷട്ടറുകളും അഞ്ചുമീറ്റര്‍ വീതം ഉയര്‍ത്തി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് ശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ പെരിയാര്‍വാലി ജലസേചന പദ്ധതിയുടെ ഭാഗമായ ഭൂതത്താന്‍കെട്ട് അണക്കെട്ടിന്റെ 15 ഷട്ടറുകളും അഞ്ചുമീറ്റര്‍ വീതം ഉയര്‍ത്തി. മുന്‍കരുതല്‍ നടപടിയുടെഭാഗമായി ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകള്‍ തുറക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണു നടപടി. ഭൂതത്താന്‍കെട്ട് സംഭരണിയില്‍ ഇപ്പോള്‍ 26.5 മീറ്ററാണു ജലവിതാനം. അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 35 മീറ്ററാണ്. 

കിഴക്കന്‍ മേഖലകളില്‍ മഴ ഇതുവരെ ശക്തമായിട്ടില്ല. ഇതേസമയം ഇടമലയാര്‍ മേഖലയില്‍ മഴയില്ലെങ്കിലും അണക്കെട്ടിന്റെ നാലുഷട്ടറുകളും ഇന്നലെ വൈകിട്ട് നാലിനു 30 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി. കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നാണു നടപടി. എന്നാല്‍ ഇടമലയാര്‍ അണക്കെട്ടില്‍ ഇപ്പോള്‍ ഷട്ടര്‍ നിരപ്പിനെക്കാള്‍ ഒന്നരമീറ്ററിലേറെ താഴെയാണു ജലവിതാനം. അതുകൊണ്ട് തുറന്ന ഷട്ടറകുള്‍ വഴി ഇപ്പോള്‍ വെള്ളം പുറത്തേക്കു ഒഴുകുന്നില്ല.

ജലനിരപ്പ് അപ്രതീക്ഷിതമായി ഉയരുമെന്ന പ്രതീക്ഷയിലാണു ഷട്ടറുകള്‍ തുറന്നു വച്ചിട്ടുള്ളത്. ഇന്നലെ വൈകിട്ട് 159.45 മീറ്ററായിരുന്നു സംഭരണിയിലെ ജലവിതാനം. ഇത് 161 മീറ്റര്‍ കഴിഞ്ഞാല്‍ മാത്രമെ വെള്ളം പുറത്തേക്കു ഒഴുകുകയുള്ളു. ഇടമലയാറില്‍ കഴിഞ്ഞ പ്രളയകാലത്ത് 170 മീറ്റര്‍ വരെ ജലവിതാനം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് അണക്കെട്ടിലെ ഷട്ടറുകള്‍ ഒരുമാസക്കാലം തുറന്നു വച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT