Kerala

ശബരിമല ഡ്യൂട്ടി മടുത്തു; മടങ്ങണമെന്ന് 2 ഐപിഎസ് ഉദ്യോഗസ്ഥര്‍

അധിക്ഷേപവും ഭീഷണിയും സഹിച്ച് ശബരിമല ഡ്യൂട്ടി ചെയ്യാന്‍ കഴിയില്ലെന്നും മടക്കിവിളിക്കണമെന്നും 2 ഐപിഎസ് ഉദ്യോഗസ്ഥര്‍ ഡിജിപിയോട് ആവശ്യപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അധിക്ഷേപവും ഭീഷണിയും സഹിച്ച് ശബരിമല ഡ്യൂട്ടി ചെയ്യാന്‍ കഴിയില്ലെന്നും മടക്കിവിളിക്കണമെന്നും 2 ഐപിഎസ് ഉദ്യോഗസ്ഥര്‍ ഡിജിപിയോട് ആവശ്യപ്പെട്ടു. നാല് ഘട്ടമായുള്ള സുരക്ഷ ചുമതലയില്‍ മിക്കവാറും എല്ലാ ഐജിമാരെയും ഡിഐജിമാരെയും എസ്പിമാരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴത്തെ സംഘത്തിന് 15 ദിവസമാണ് ഡ്യൂട്ടി. അതിനാല്‍ ആരെയും മടക്കി വിളിക്കാന്‍ സാധ്യതയില്ല.

ഐജിമാരായ മനോജ് എബ്രഹാം, എസ് ശ്രീജിത്ത്, വിജയ് സാക്കറെ, എസ്പിമാരായ യതീഷ ചന്ദ്ര, ഹരിശങ്കര്‍, ശിവ വിക്രം, പ്രതീഷ് കുമാര്‍ എന്നിവരാണ് സമൂഹമാധ്യമങ്ങളിലൂടെ ഏറെ വിമര്‍ശനം നേരിടുന്നത്. അതേസമയം ചിത്തിക ആട്ടത്തിരുന്നാളിന് മുന്‍കൂര്‍ അവധിയെടുത്ത  ഓഫീസര്‍മാരുണ്ട്. ഇത്തവണയും ആദ്യഘട്ട ഡ്യൂട്ടിയില്‍ നിന്ന് ഒഴിവായ അവര്‍ പക്ഷെ, അടുത്ത ഘട്ടങ്ങളില്‍ ശബരിമലയില്‍ എത്തേണ്ടി വരും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള ഇഡി അന്വേഷിക്കും, രേഖകള്‍ കൈമാറാന്‍ വിജിലന്‍സ് കോടതി ഉത്തരവ്

രാജ്യത്തിന് മുഴുവന്‍ സമയ പ്രതിപക്ഷ നേതാവ് വേണം; ജനവിരുദ്ധ ബില്‍ പാര്‍ലമെന്‍റില്‍ വരുമ്പോള്‍ രാഹുല്‍ ബിഎംഡബ്ല്യു ഓടിക്കുകയായിരുന്നു: ജോണ്‍ ബ്രിട്ടാസ്

സഞ്ജു ഇടം നേടുമോ? ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നാളെ പ്രഖ്യാപിക്കും

പരാതിക്കാരിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയ കേസ്; സന്ദീപ് വാര്യര്‍ക്കും രഞ്ജിത പുളിക്കലിനും മുന്‍കൂര്‍ ജാമ്യം

കേരളത്തിലെത്തിയാല്‍ പൊറോട്ടയും ബീഫും കഴിക്കുമെന്ന് പ്രദീപ് രംഗനാഥന്‍; 'ധര്‍മദ്രോഹി, ഹിന്ദുവിരോധി'യെന്ന് വിമര്‍ശനം

SCROLL FOR NEXT