Kerala

ശബരിമല ഡ്യൂട്ടി മടുത്തു; മടങ്ങണമെന്ന് 2 ഐപിഎസ് ഉദ്യോഗസ്ഥര്‍

അധിക്ഷേപവും ഭീഷണിയും സഹിച്ച് ശബരിമല ഡ്യൂട്ടി ചെയ്യാന്‍ കഴിയില്ലെന്നും മടക്കിവിളിക്കണമെന്നും 2 ഐപിഎസ് ഉദ്യോഗസ്ഥര്‍ ഡിജിപിയോട് ആവശ്യപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അധിക്ഷേപവും ഭീഷണിയും സഹിച്ച് ശബരിമല ഡ്യൂട്ടി ചെയ്യാന്‍ കഴിയില്ലെന്നും മടക്കിവിളിക്കണമെന്നും 2 ഐപിഎസ് ഉദ്യോഗസ്ഥര്‍ ഡിജിപിയോട് ആവശ്യപ്പെട്ടു. നാല് ഘട്ടമായുള്ള സുരക്ഷ ചുമതലയില്‍ മിക്കവാറും എല്ലാ ഐജിമാരെയും ഡിഐജിമാരെയും എസ്പിമാരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴത്തെ സംഘത്തിന് 15 ദിവസമാണ് ഡ്യൂട്ടി. അതിനാല്‍ ആരെയും മടക്കി വിളിക്കാന്‍ സാധ്യതയില്ല.

ഐജിമാരായ മനോജ് എബ്രഹാം, എസ് ശ്രീജിത്ത്, വിജയ് സാക്കറെ, എസ്പിമാരായ യതീഷ ചന്ദ്ര, ഹരിശങ്കര്‍, ശിവ വിക്രം, പ്രതീഷ് കുമാര്‍ എന്നിവരാണ് സമൂഹമാധ്യമങ്ങളിലൂടെ ഏറെ വിമര്‍ശനം നേരിടുന്നത്. അതേസമയം ചിത്തിക ആട്ടത്തിരുന്നാളിന് മുന്‍കൂര്‍ അവധിയെടുത്ത  ഓഫീസര്‍മാരുണ്ട്. ഇത്തവണയും ആദ്യഘട്ട ഡ്യൂട്ടിയില്‍ നിന്ന് ഒഴിവായ അവര്‍ പക്ഷെ, അടുത്ത ഘട്ടങ്ങളില്‍ ശബരിമലയില്‍ എത്തേണ്ടി വരും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

റിയല്‍ ടൈം ബുക്കിങ് വഴി ഒരുദിവസം 20,000 ഭക്തര്‍ക്ക് ദര്‍ശനം, തീര്‍ഥാടന പാതയില്‍ സ്വാഭാവിക മരണത്തിനും നഷ്ടപരിഹാരം; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍

ശബരിമല സ്വർണക്കൊള്ളയിൽ മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ അറസ്റ്റിൽ, പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്!; ഈ മാസം 11 ദിവസം ബാങ്ക് അവധി, പട്ടിക ഇങ്ങനെ

ജീവന്‍ രക്ഷാസമരം പ്രഖ്യാപിച്ച് ഡോക്ടര്‍മാരുടെ സംഘടന; രോഗീപരിചരണം ഒഴികെയുള്ള ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കും

SCROLL FOR NEXT