Kerala

ശബരിമല വികസനത്തിന് സർക്കാർ കമ്പനി; മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനം

ശബരിമല മാസ്റ്റർ പ്ലാനിന് അനുസൃതമായി നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ സർക്കാർ കമ്പനി രൂപീകരിക്കും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമല മാസ്റ്റർ പ്ലാനിന് അനുസൃതമായി നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ സർക്കാർ കമ്പനി രൂപീകരിക്കും. ശബരിമല, പമ്പ, നിലയ്ക്കൽ, മറ്റ് ഇടത്താവളങ്ങൾ എന്നിവിടങ്ങളിൽ തീർത്ഥാടകർക്ക് കൂടുതൽ സൗകര്യം ഏർപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിനും പൂർണമായി സർക്കാർ ഉടമസ്ഥതയിലുള്ള പ്രത്യേകോദ്ദേശ്യ കമ്പനിയാണ് രൂപീകരിക്കുന്നത്. മന്ത്രിസഭാ യോ​​ഗത്തിലാണ് തീരുമാനം. 

ബജറ്റിൽ ഓരോ വർഷവും വകയിരുത്തുന്ന തുകയും കിഫ്ബി വകയിരുത്തിയ തുകയും ഉപയോഗിച്ച് ശബരിമല വികസന പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നതിനാണ് ലാഭം കൂടാതെ പ്രവർത്തിക്കുന്ന കമ്പനി രൂപീകരിക്കുന്നത്.

ഈ കമ്പനിക്ക് ചീഫ് സെക്രട്ടറി ചെയർമാനും വകുപ്പ് സെക്രട്ടറിമാർ അംഗങ്ങളുമായി ഗവേണിംഗ് ബോഡിയുണ്ടാകും. തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മിഷണർ കൺവീനറായിരിക്കും. ദേവസ്വം പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാനും ദേവസ്വം ബോർഡ് കമ്മിഷണർ കൺവീനറുമായി ഇംപ്ലിമെന്റേഷൻ കമ്മിറ്റിയും രൂപീകരിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം