Kerala

ശബരിമലയില്‍ ബോര്‍ഡിന് വേണ്ടി ഹാജരാകാനില്ല ; മനു അഭിഷേക് സിംഗ്‌വി ദേവസ്വം ബോര്‍ഡിന്റെ വക്കാലത്ത് ഒഴിഞ്ഞു

കേസില്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരാകാനില്ലെന്ന് സിംഗ്‌വി അറിയിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനിരിക്കെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് അപ്രതീക്ഷിത തിരിച്ചടി. പ്രമുഖ അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ മനു അഭിഷേക് സിംഗ് വി ബോര്‍ഡിന്റെ വക്കാലത്ത് ഒഴിഞ്ഞു. കേസില്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരാകാനില്ലെന്ന് സിംഗ്‌വി അറിയിച്ചു. 

സുപ്രിംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണോ മറ്റ് നിയമനടപടികള്‍ സ്വീകരിക്കണോ എന്ന് ബോര്‍ഡ് തീരുമാനിക്കാനിരിക്കെയായിരുന്നു സിംഗ്‌വിയുടെ പിന്മാറ്റം. ശബരിമല വിഷയത്തില്‍ മനു അഭിഷേക് സിംഗ്‌വിയെ വീണ്ടും ചുമതല ഏല്‍പ്പിക്കാനായിരുന്നു കഴിഞ്ഞ ദേവസ്വം ബോര്‍ഡ് യോഗം തീരുമാനമെടുത്തിരുന്നത്. ഇക്കാര്യം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. 

യുവതീ പ്രവേശന വിധിക്കെതിരായ ഹര്‍ജികള്‍ അടുത്തമാസം 13 ന് സുപ്രീംകോടതി പരിഗണിക്കാനിരിക്കെ, പുതിയ അഭിഭാഷകനെ കണ്ടെത്തേണ്ട സാഹചര്യത്തിലാണ് ബോര്‍ഡ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT