Kerala

'ശ്രീകൃഷ്ണനെ കൊലയാളി എന്നു വിളിക്കാമോ ?'; സിപിഎം നേതാവിന്റെ പ്രസംഗം വിവാദമാകുന്നു

ഇരട്ടക്കൊലപാതകം ദാരുണ സംഭവം തന്നെയാണ്. അതിനെ സിപിഎം അംഗീകരിക്കുന്നില്ല.

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട് : പെരിയ ഇരട്ടക്കൊലപാതകത്തിന് ശേഷം പാര്‍ട്ടി നേതൃത്വത്തെ കോണ്‍ഗ്രസുകാര്‍ കൊലയാളികളായി മുദ്ര കുത്തുകയാണെന്ന് സിപിഎം നേതാവ്. കാസര്‍കോട് പെരിയ സിപിഎം ലോക്കല്‍ സെക്രട്ടറി എന്‍ ബാലകൃഷ്ണനാണ് കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചത്. ധര്‍മ്മസംസ്ഥാപനത്തിനായി അമ്മാവനായ കംസന്‍ ഉള്‍പ്പെടെ ഒട്ടേറെ ആളുകളെ വധിച്ചയാളാണ് ശ്രീകൃഷ്ണന്‍. അതുകൊണ്ട് അദ്ദേഹത്തെ ആരെങ്കിലും കൊലയാളി എന്നു വിളിക്കുന്നുണ്ടോ എന്നും ബാലകൃഷ്ണന്‍ ചോദിച്ചു.

പെരിയ ബസാറിലെ എകെജി ഭവന്‍ പുനര്‍നിര്‍മ്മിച്ചതിന്റെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു ബാലകൃഷ്ണന്‍. പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയാണ് ബാലകൃഷ്ണന്‍. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ കൃപേഷിന്റെയും ശരത് ലാലിന്റെയും പിതാക്കന്മാര്‍ക്കെതിരെയും അദ്ദേഹം വിവാദ പരാമര്‍ശം നടത്തിയിരുന്നു. കല്യോട്ടെ ചില കോണ്‍ഗ്രസ് നേതാക്കളാണ് കൊലയ്ക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

ഇരട്ടക്കൊലപാതകം ദാരുണ സംഭവം തന്നെയാണ്. അതിനെ സിപിഎം അംഗീകരിക്കുന്നില്ല. പക്ഷെ അതിലേക്ക് നയിച്ച സംഭവങ്ങളെ മാധ്യമങ്ങള്‍ കണ്ടില്ലെന്നും പ്രസംഗത്തില്‍ ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി. പ്രദേശത്ത് അടുത്തിടെ നടന്ന അക്രമസംഭവങ്ങളെയും അദ്ദേഹം അപലപിച്ചു. പെരിയ ബസാറിലെ എകെജി ഭവന്‍ സിപിഎം നേതാവ് പി ജയരാജനാണ് ഉദ്ഘാടനം ചെയ്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണം; രണ്ടാമത്തെ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റില്‍

തീയേറ്ററില്‍ പൊട്ടി, ആരാധകര്‍ പുതുജീവന്‍ നല്‍കിയ സൂപ്പർ ഹീറോ; റാ-വണ്ണിന് രണ്ടാം ഭാഗം വരുമോ? സൂചന നല്‍കി കിങ് ഖാന്‍

ബ്രേക്ക്ഫാസ്റ്റിന് ഒരു വാഴപ്പഴം കഴിച്ചാൽ എന്ത് സംഭവിക്കും?

റോഡരികില്‍ പാര്‍ക്ക് ചെയ്ത ലോറി വീടിന് മുകളിലേക്ക് മറിഞ്ഞുവീണു; മുന്‍ഭാഗം തകര്‍ന്നു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ലോകകപ്പ് നേടിയാല്‍ അന്ന് പാടും! 4 വർഷം മുൻപ് തീരുമാനിച്ചു, ഒടുവിൽ ടീം ഇന്ത്യ ഒന്നിച്ച് പാടി... (വിഡിയോ)

SCROLL FOR NEXT