Kerala

ഷെഫിന്‍ ജഹാന്‍ സൈറ്റില്‍ പേരു രജിസ്റ്റര്‍ ചെയ്തത് വിവാഹത്തിനു ശേഷം; ഹാദിയ പറഞ്ഞതിനു വിരുദ്ധമായി ഡ്രൈവറുടെ മൊഴി

ഷെഫിന്‍ ജഹാന്‍ സൈറ്റില്‍ പേരു രജിസ്റ്റര്‍ ചെയ്തത് വിവാഹത്തിനു ശേഷം; ഹാദിയ പറഞ്ഞതിനു വിരുദ്ധമായി ഡ്രൈവറുടെ മൊഴി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഹാദിയ കേസില്‍ വിവാഹം സംബന്ധിച്ച് ഹാദിയ നല്‍കിയ മൊഴികളില്‍ വൈരുധ്യമുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി. ഇക്കാര്യം ഉള്‍പ്പെടെ അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍ വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് എന്‍ഐഎ കോടതിയില്‍ സമര്‍പ്പിക്കും. അടുത്തയാഴ്ചയാണ് ഹാദിയ കേസ് വീണ്ടും സുപ്രിം കോടതി പരിഗണിക്കുന്നത്.

വിവാഹം സംബന്ധിച്ച് ഇരുവരും നല്‍കിയ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നാണ് എന്‍ഐഎ കണ്ടെത്തിയിട്ടുള്ളത്. നിക്കാഹ് നാമ എന്ന മാട്രിമോണിയല്‍ വെബ് സൈറ്റ് വഴിയാണ് വിവാഹം എന്നാണ് ഇരുവരും മൊഴി നല്‍കിയിരുന്നത്. എന്നാല്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകയായിരുന്ന യുവതിയുടെ ഡ്രൈവറാണ് ഷെഫിന്‍ ജഹാനെ ഹാദിയയ്ക്കു പരിചയപ്പെടുത്തിയത് എന്നാണ് അന്വേഷണത്തില്‍ ലഭിച്ച വിവരം. ഡ്രൈവറുടെ മൊഴി എന്‍ഐഎ രേഖപ്പെടുത്തിയിട്ടുണ്ട്. വിവാഹവുമായി ബന്ധപ്പെട്ട് ഹാദിയ നല്‍കിയ മൊഴിക്കു വിരുദ്ധമാണ് ഡ്രൈവറുടെ മൊഴി.

ഹാദിയയുമായുള്ള വിവാഹത്തിനു ശേഷമാണ്, ഷെഫിന്‍ ജഹാന്‍ മാട്രിമോണിയന്‍ വെബ് സൈറ്റില്‍ പേരു രജിസ്റ്റര്‍ ചെയ്തതെന്ന് എന്‍എഐ പറയുന്നു. ഹൈക്കോടതിയില്‍ കേസ് ഉള്ളതിനാല്‍ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയാണ് ഇതു ചെയ്‌തെതെന്നാണ് എന്‍ഐഎ കരുതുന്നത്. 

വിവാഹം അസ്ഥിരപ്പെടുത്തിയ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തും എന്‍ഐഎ അന്വേഷണത്തിന് എതിരെയും ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രിം കോടതിയുടെ പരിഗണിയിലുള്ളത്. അന്വേഷണം ആവശ്യപ്പെട്ട് ഹാദിയയുടെ പിതാവ് അശോകന്‍ നല്‍കിയ ഹര്‍ജിയും കോടതി പരിഗണിക്കുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള ഇഡി അന്വേഷിക്കും, രേഖകള്‍ കൈമാറാന്‍ വിജിലന്‍സ് കോടതി ഉത്തരവ്

രാജ്യത്തിന് മുഴുവന്‍ സമയ പ്രതിപക്ഷ നേതാവ് വേണം; ജനവിരുദ്ധ ബില്‍ പാര്‍ലമെന്‍റില്‍ വരുമ്പോള്‍ രാഹുല്‍ ബിഎംഡബ്ല്യു ഓടിക്കുകയായിരുന്നു: ജോണ്‍ ബ്രിട്ടാസ്

സഞ്ജു ഇടം നേടുമോ? ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നാളെ പ്രഖ്യാപിക്കും

പരാതിക്കാരിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയ കേസ്; സന്ദീപ് വാര്യര്‍ക്കും രഞ്ജിത പുളിക്കലിനും മുന്‍കൂര്‍ ജാമ്യം

കേരളത്തിലെത്തിയാല്‍ പൊറോട്ടയും ബീഫും കഴിക്കുമെന്ന് പ്രദീപ് രംഗനാഥന്‍; 'ധര്‍മദ്രോഹി, ഹിന്ദുവിരോധി'യെന്ന് വിമര്‍ശനം

SCROLL FOR NEXT