Kerala

സമരക്കാരെ നേരിടാന്‍ ശബരിമലയിലേക്ക് കമാന്‍ഡോകള്‍ എത്തുന്നു ; കൂടുതല്‍ പൊലീസ് സംഘത്തെയും വിന്യസിക്കും 

രണ്ട് എസ്.പിമാരുടേയും നാല് ഡിവൈഎസ്പിമാരുടേയും നേതൃത്വത്തിലാവും കമാന്‍ഡോകള്‍ ശബരിമലയില്‍ എത്തുകയെന്ന് ഡിജിപി

സമകാലിക മലയാളം ഡെസ്ക്


പത്തനംതിട്ട : സ്ത്രീ പ്രവേശനത്തിന് എതിരായ സമരം അക്രമാസക്തമാകുന്ന പശ്ചാത്തലത്തില്‍ ശബരിമലയിലേക്ക് കമാന്‍ഡോ സംഘത്തെ അയക്കാന്‍ തീരുമാനം. കമാന്‍ഡോ സംഘം ഉടന്‍ സന്നിധാനത്ത് എത്തുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. രണ്ട് എസ്.പിമാരുടേയും നാല് ഡിവൈഎസ്പിമാരുടേയും നേതൃത്വത്തിലാവും കമാന്‍ഡോകള്‍ ശബരിമലയില്‍ എത്തുകയെന്ന് ഡിജിപി അറിയിച്ചു. 

നിലയ്ക്കലിലും പമ്പയിലും, പമ്പ  മുതല്‍ സന്നിധാനം വരെയും കമാന്‍ഡോകളെ വിന്യസിക്കാനാണ് പൊലീസ് ആലോചിക്കുന്നത്. നിലവില്‍ ഇവിടെ ക്യാംപ് ചെയ്യുന്ന 700 പൊലീസുകാരെ കൂടാതെ 300 പേരെ കൂടി ഉടന്‍ വിന്യസിക്കാനും തീരുമാനിച്ചിട്ടുണ്ട്. മൂന്ന് എസ്.പിമാരും നൂറ് വനിതാ പൊലീസുകാരും ഇവിടെ ക്യാംപ് ചെയ്യുന്നുണ്ട്. 

ദക്ഷിണ മേഖലാ എഡിജിപി അനില്‍ കാന്ത്, ശബരിമലയുടെ ചുമതലയുള്ള ഐജി മനോജ് എബ്രഹാം എന്നിവരുടെ നേതൃത്വത്തിലാണ് ശബരിമലയിലും നിലയ്ക്കലിലും പൊലീസിനെ വിന്യസിച്ചിട്ടുള്ളത്. അതേസമയം നിലയ്ക്കലില്‍ വ്യാപക അക്രമമാണ് നടക്കുന്നത്. പ്രതിഷേധക്കാര്‍ പൊലീസിന് നേര്‍ക്കും ആക്രമണം അഴിച്ചുവിട്ടു. കമ്പും കല്ലുമെല്ലാം എടുത്ത് പൊലീസിനെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് പ്രതിഷേധക്കാര്‍ക്കെതിരെ ലാത്തി വീശി ഓടിച്ചു. പ്രതിഷേധക്കാരുടെ അക്രമത്തില്‍ നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT