Kerala

സംസ്ഥാന കമ്മിറ്റി ഉടന്‍ വിളിക്കില്ല ; ജോസ് കെ മാണിക്ക് വര്‍ക്കിംഗ് ചെയര്‍മാനാകാം : പി ജെ ജോസഫ്

സംസ്ഥാന കമ്മിറ്റി ഉടന്‍ വിളിക്കേണ്ട സാഹചര്യമില്ല. കമ്മിറ്റി വിളിക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ അതിനുള്ള സാഹചര്യം വ്യക്തമാക്കണം

സമകാലിക മലയാളം ഡെസ്ക്

കോട്ടയം : കേരള കോണ്‍ഗ്രസില്‍ ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലി പിജെ ജോസഫ്, ജോസ് കെ മാണി വിഭാഗങ്ങള്‍ തമ്മിലുള്ള വടംവലി തുടരുന്നതിനിടെ, സംസ്ഥാന കമ്മിറ്റി ഉടന്‍ വിളിച്ചുചേര്‍ക്കില്ലെന്ന് ഇടക്കാല ചെയര്‍മാന്‍ പി ജെ ജോസഫ് വ്യക്തമാക്കി. സംസ്ഥാന കമ്മിറ്റി ഉടന്‍ വിളിക്കേണ്ട സാഹചര്യമില്ല. കമ്മിറ്റി വിളിക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ അതിനുള്ള സാഹചര്യം വ്യക്തമാക്കണം. ചെയര്‍മാനെ തെരഞ്ഞെടുക്കേണ്ടത് സമവായത്തിലൂടെയാണെന്നും പി ജെ ജോസഫ് പറഞ്ഞു. 

പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ മരിച്ചാല്‍ ഡെപ്യൂട്ടി ലീഡറാണ് നേതാവാകേണ്ടത്. അതനുസരിച്ച് സി എഫ് തോമസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറാകുമെന്നും ജോസഫ് പറഞ്ഞു. ജോസ് കെ മാണിക്ക് പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാനാകാമെന്നും ജോസഫ് സൂചിപ്പിച്ചു. പാര്‍ട്ടിയില്‍ ഒരു സ്ഥാനം മാത്രമേ താന്‍ വഹിക്കൂ എന്ന് പി ജെ ജോസഫ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. 

കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയില്‍ മാണി വിഭാഗത്തിനാണ് മേല്‍ക്കൈ. ഇതിന്റെ അടിസ്ഥാനത്തില്‍ ചെയര്‍മാന്‍ സ്ഥാനം പിടിച്ചെടുക്കാമെന്നാണ് ജോസ് കെ മാണിയുടെയും കൂട്ടരുടെയും ലക്ഷ്യം. എന്നാല്‍ സീനിയര്‍ നേതാവായ തനിക്ക് ചെയര്‍മാന്‍ പദവി വേണമെന്നാണ് ജോസഫിന്റെ നിലപാട്. ഇതിനിടെ ജോസഫ് പാര്‍ട്ടി ചെയര്‍മാന്‍,  ജോസ് കെ മാണി വര്‍ക്കിംഗ് ചെയര്‍മാന്‍ എന്ന ഫോര്‍മുലയും അണിയറയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

14കാരൻ വൈഭവിന്റെ 'കൈക്കരുത്ത്' പാകിസ്ഥാനും അറിയും! ഏഷ്യാ കപ്പിനുള്ള ഇന്ത്യ എ ടീം

വോട്ടര്‍പട്ടിക പരിഷ്‌കരണം: ബിഎല്‍ഒമാര്‍ വീട്ടിലെത്തിയാല്‍ വോട്ടര്‍മാര്‍ ചെയ്യേണ്ടത്

'നിനക്ക് വേണ്ടി ഞാന്‍ എന്റെ ഭാര്യയെ കൊന്നു', കാമുകിക്ക് സര്‍ജന്‍ അയച്ച സന്ദേശം കണ്ടെത്തി പൊലീസ്, ഡോക്ടറുടെ കൊലപാതകത്തില്‍ നിർണായക വിവരങ്ങള്‍

ആസിഫിനും മേലെ, മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന അപ്പു പിള്ള; വിജയരാഘവനെ തഴഞ്ഞതെന്തിന്?; സൗബിനും സിദ്ധാര്‍ത്ഥും ചെയ്തത് താങ്ങാനാവാത്ത വേഷമെന്ന് ജൂറി

SCROLL FOR NEXT