Kerala

സംസ്ഥാനത്ത കോവിഡ് മാര്‍ഗനിര്‍ദേശം പുതുക്കി; ശ്വാസതടസത്തിന്റെ തീവ്രതയനുസരിച്ച് ചികിത്സ

ത്രിതല സംവിധാനത്തില്‍ ചികിത്സ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ചികിത്സാ മാര്‍ഗനിര്‍ദേശം പരിഷ്‌കരിച്ചു. ത്രിതല സംവിധാനത്തില്‍ ചികിത്സ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു.

ശ്വാസതടസത്തിന്റെ തീവ്രതയനുസരിച്ച് ചികിത്സ നിശ്ചയിക്കും. മിതമായ അദ്ധ്വാനിക്കുമ്പോഴുള്ള ശ്വാസതടസം ചികിത്സയില്‍ പ്രധാനമാണ്. മറ്റ് പ്രശ്‌നങ്ങള്‍ ഇല്ലാത്തവരെ വീടുകളില്‍ തന്നെ നിരീക്ഷിക്കും. സംസ്ഥാനത്ത് രോഗമുക്തി നിരക്ക് കൂടിയത് പുതിയ സംവിധാനം മൂലമാണെന്നും കെകെ ശൈലജ പറഞ്ഞു. 

ജലദോഷ പനി ഉള്ളവരിലും വരും ദിവസങ്ങളിൽ കോവിഡ് പരിശോധന നടത്തുമെന്ന് സർക്കാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കോവിഡിന് സമാനമായ ലക്ഷണങ്ങൾ ജലദോഷ പനി ബാധിച്ചവരിലും കാണുന്നതിനാലാണ് ഇത്. ഐസിഎംആര്‍ മാര്‍ഗ്ഗനിര്‍ദേശപ്രകാരമാണ് ജലദോഷപനി ബാധിച്ചവരിൽ കോവിഡ് പരിശോധന നടത്തുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി

സഞ്ജു തുടരും... ടോസ് ഇന്ത്യക്ക്, ആദ്യം ബൗളിങ്

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ