Kerala

'സത്യത്തിൽ എജ്ജാതി ദുരന്തമാണ് കേരളത്തിന്റെ ഈ മന്ത്രി!' : വി ടി ബൽറാം

മന്ത്രി കെ ടി ജലീലിനെതിരെ വി ടി ബൽറാം എംഎൽഎ രം​ഗത്തെത്തി

സമകാലിക മലയാളം ഡെസ്ക്

യനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ പരിഹാസവുമായി രം​ഗത്തെത്തിയ മന്ത്രി കെ ടി ജലീലിനെതിരെ വി ടി ബൽറാം എംഎൽഎ. 'പുലിയെ പിടിക്കാന്‍ എലിമാളത്തില്‍ എത്തിയ  രാഹുല്‍ ജി, പുലിയോട് യുദ്ധം ചെയ്യേണ്ടത് എലിമാളത്തിലെത്തിയല്ല, പുലിമടയില്‍ ചെന്നാണെ'ന്നുമായിരുന്നു മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഇതിനെതിരെയാണ് ബൽറാം രം​ഗത്തെത്തിയത്. 

ഇതേ പോസ്റ്റില്‍ തന്നെ ഇതര സംസ്ഥാന തൊഴിലാളിയോട് രാഹുല്‍ ഗാന്ധിയെ ഉപമിച്ചും മന്ത്രി മീം  പോസ്റ്റ്  ചെയ്ത് ചേര്‍ത്തിട്ടുണ്ട്. ' ശ്ശെടാ പോസ്റ്ററൊട്ടിപ്പിനും കൂലിപ്പണിക്കും മാത്രമല്ല, ഇലക്ഷന് മത്സരിപ്പിക്കാനും ഹിന്ദിക്കാരെ ഇറക്കി തുടങ്ങിയോ എന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. 

ഇതിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ഹിന്ദിക്കാര്‍ക്ക് എന്താണ് കുഴപ്പമെന്നും നിങ്ങള്‍ ഈ സംസ്ഥാനത്തെ മന്ത്രിയല്ലേ, ഇവിടെ വന്ന് ജോലി ചെയ്യുന്നവരെല്ലാം മോശക്കാരാണോ എന്നുമെല്ലാം ചിലര്‍ ചോദിച്ചിരുന്നു.

ബൽറാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്


ചുരുക്കിപ്പറഞ്ഞാൽ സംഘ് പരിവാർ ഉത്തരേന്ത്യയിൽ പ്രചരിപ്പിക്കുന്ന ഇസ്ലാമോഫോബിയയെ പേടിച്ച് രാഹുൽ ഗാന്ധി കേരളത്തിൽ നിന്ന് പിൻമാറണമെന്ന്!

സത്യത്തിൽ എജ്ജാതി ദുരന്തമാണ് കേരളത്തിന്റെ ഈ ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി!

ഇത് എൽഡിഎഫിന്റെ ഔദ്യോഗികമായ അഭിപ്രായം ആണോ എന്ന് ഇനി വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമാണ്. എൽഡിഎഫ് കൺവീനറുടെ കാര്യം ഏതായാലും ചോദിക്കുന്നില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

നല്ല ഉറക്കത്തിന് എത്രത്തോളം വ്യായാമം ചെയ്യണം?

അവഗണന, ഒടുവില്‍ പകരക്കാരിയായി ടീമില്‍; പൊൻതിളക്കമായി ഷഫാലി

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

SCROLL FOR NEXT