Kerala

സബ് രജിസ്ട്രാര്‍ 5,000 രൂപ കൈക്കൂലി വാങ്ങി; 7 വര്‍ഷം കഠിന തടവ്, 5 ലക്ഷത്തിന് മേലെ പിഴ

ചേവായൂര്‍ സബ് രജിസ്ട്രാര്‍ ആയിരുന്ന കെടി ബീനയെയാണ് ശിക്ഷിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്


കോഴിക്കോട്: കൈക്കൂലി കേസില്‍ ഏഴ് വര്‍ഷം കഠിനതടവ്. ചേവായൂര്‍ സബ് രജിസ്ട്രാര്‍ ആയിരുന്ന കെടി ബീനയെയാണ് ശിക്ഷിച്ചത്. അഞ്ച് ലക്ഷത്തി അയ്യായിരം രൂപ പിഴയും ഈടാക്കാന്‍ കോടതി ഉത്തരവിട്ടു. 5,000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് നടപടി. കോഴിക്കോട് വിജിലന്‍സ് പ്രത്യേക കോടതിയുടെതാണ് വിധി. അനധികൃത സ്വത്ത് സമ്പാദനത്തിന് ഇവര്‍ക്കെതിരെ വിജിലന്‍സ് കേസുണ്ട്.

വസ്തുവിന്റെ ആധാരം രജിസ്റ്റര്‍ ചെയ്യുന്നതിനായാണ് സബ് രജിസ്ട്രാര്‍ കൈക്കൂലി വാങ്ങിയത്. ആധാരമെഴുത്തുകാരനും റിട്ട. വില്ലേജ് ഓഫീസറുമായ ഭാസ്‌കരനില്‍നിന്ന് 5,000 രൂപ കൈക്കൂലി വാങ്ങിയെന്നതാണ് കേസ്. സബ് രജിസ്ട്രാര്‍ ആവശ്യപ്പെട്ട പണംനല്‍കാന്‍ പോകുന്നതിന് മുമ്പ് ഭാസ്‌കരന്‍ വിജിലന്‍സില്‍ പരാതി നല്‍കി. ഇതുപ്രകാരം കേസെടുത്ത വിജിലന്‍സ് ഫിനോഫ്ത്തലിന്‍ പുരട്ടിയ ആയിരത്തിന്റെ അഞ്ചുനോട്ടുകള്‍ നല്‍കുകകായിരുന്നു.

തൊട്ടുപിന്നാലെ ഓഫീസിലെത്തിയ വിജിലന്‍സ് സംഘം രണ്ട് ഗസറ്റഡ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടത്തിയ പരിശോധനയില്‍ സബ് രജിസ്ട്രാറുടെ കൈയില്‍ ഫിനാഫ്ത്തലിന്‍ സാന്നിധ്യം കണ്ടെത്തി. എങ്കിലും, കൈക്കൂലി വാങ്ങിയില്ലെന്ന നിലപാടില്‍ അവര്‍ ഉറച്ചുനിന്നു. തുടര്‍ന്ന് 15 വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഒരു മണിക്കൂറിലേറെ നേരം ഓഫീസില്‍ നടത്തിയ തിരച്ചിലില്‍ റെക്കോര്‍ഡ് റൂമില്‍ രജിസ്റ്ററുകള്‍ക്കിടയില്‍നിന്ന് പണം കണ്ടെത്തുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ

മീൻ പിടിക്കുന്ന വിഡിയോകളിലൂടെ വൈറൽ; യൂട്യൂബർ തംബുരു മരിച്ച നിലയിൽ

തൃശൂരിലെ സർക്കാർ സ്ഥാപനങ്ങളിൽ അവസരം; വനിതാ സെക്യൂരിറ്റി മുതൽ നഴ്‌സ് വരെ ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം !