Kerala

സരിത്ത് ബാലഭാസ്‌കറിന്റെ അപകടസ്ഥലത്തുമെത്തി; വെളിപ്പെടുത്തലുമായി കലാഭവന്‍ സോബി

ബാലഭാസ്‌കറിന്റെ മരണത്തിന് കാരണമാക്കിയ അപകട സ്ഥലത്ത് തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ കണ്ടതായി കലാഭവന്‍ സോബി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തലുമായി കലാഭവന്‍ സോബി. ബാലഭാസ്‌കറിന്റെ 
മരണത്തിന് കാരണമാക്കിയ അപകട സ്ഥലത്ത് തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ കണ്ടതായി കലാഭവന്‍ സോബി പറഞ്ഞു. 

ബാലഭാസ്‌കറിന്റെ മരണ സമയത്ത് അവിടെയെത്തിയ തന്നോട് വണ്ടിയെടുത്ത് പോവാന്‍ ആക്രോശിച്ചുകൊണ്ടിരുന്ന ആള്‍ക്കാര്‍ക്കൊപ്പം നിശബ്ദനായി ഒരാള്‍ നിന്നിരുന്നു.അതുകൊണ്ട് തന്നെ അയാളുടെ മുഖം താന്‍ നന്നായി ഓര്‍ത്തിരുന്നെന്നും എന്നാല്‍ ഡിആര്‍ഐ ചോദ്യം ചെയ്യലിനിടെ കാണിച്ച ചിത്രങ്ങളിലൊന്നും ഇയാള്‍ ഇല്ലായിരുന്നുവെന്നും സോബി കൈരളി ടിവിയോട് പറഞ്ഞു.

ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കുറെ കാര്യങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍ അത് ക്രൈംബ്രാഞ്ച് മുഖവിലയ്‌ക്കെടുത്തില്ല. ആ സമയത്ത് ഞാന്‍ തിരിച്ചറിഞ്ഞയാളുടെ ഫോട്ടോ സഹിതം സൈന്‍ ചെയ്ത് കൊടുത്തിട്ടുണ്ട്. അതില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ഓര്‍ത്തിരിക്കുന്നത്. അദ്ദേഹമാണ് സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്തിരിക്കുന്ന സരിത്ത്. അയാളുമായി രൂപസാദൃശ്യം ഉള്ളയാളാണ്. സരിത്തെന്ന് അയാളുടെ നിശബ്ദതയാണ് അയാളെ ഓര്‍ത്തിരിക്കാന്‍ കാരണമെന്നും കലാഭവന്‍ സോബി പറയുന്നു.പിന്നീട് പത്രങ്ങളിലും ടിവിയിലും സരിത്തിന്റെ ഫോട്ടോ വന്ന സമയത്താണ് ഇയാളെ തിരിച്ചറിയുന്നതെന്നും കലാഭവന്‍ സോബി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT