Kerala

സര്‍ക്കാരിന് തിരിച്ചടി ; ഖാദര്‍ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കുന്നതിന് ഹൈക്കോടതിയുടെ സ്‌റ്റേ

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലെ തുടര്‍നടപടികളാണ് കോടതി സ്‌റ്റേ ചെയ്തത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ഖാദര്‍ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കി വിദ്യാഭ്യാസ രംഗത്ത് പരിഷ്‌കാര നടപടികളുമായി മുന്നോട്ടുപോകുന്ന സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. ഖാദര്‍ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കുന്നതിന് ഹൈക്കോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തു. രണ്ടു മാസത്തേക്കാണ് സ്‌റ്റേ. ഒരു കൂട്ടം അധ്യാപകര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലെ തുടര്‍നടപടികളാണ് കോടതി സ്‌റ്റേ ചെയ്തത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി, കേസില്‍ സര്‍ക്കാരിന് നോട്ടീസ് അയച്ചു. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകരും ഹെഡ്മാസ്റ്റര്‍മാരുടെ സംഘടനയുമാണ് കോടതിയെ സമീപിച്ചത്.

സംസ്ഥാനത്തെ ഒന്നു മുതല്‍ 12 വരെ ക്ലാസുകളെ ഒരു കുടക്കീഴില്‍ ആക്കിക്കൊണ്ടുള്ള ശുപാര്‍ശയാണ് ഖാദര്‍ കമ്മിറ്റി മുന്നോട്ടുവെച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ , പ്രൈമറി, സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളെല്ലാം ഒരു ഡയറക്ടറേറ്റിന് കീഴിലാക്കി. ഡയറക്ടര്‍ ജനറല്‍ ഓഫ് എജ്യുക്കേഷന്‍ (ഡിജിഇ) എന്ന തസ്തിക സൃഷ്ടിച്ചു. പരീക്ഷകളെല്ലാം ഈ ഡയറക്ടര്‍ക്ക് കീഴിലാക്കി. 

ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പലിനെ സ്‌കൂള്‍ മേധാവിയാക്കി നിയമിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാരെ വൈസ് പ്രിന്‍സിപ്പലാക്കി മാറ്റുകയും ചെയ്തു. എന്നാല്‍ അധികാരങ്ങള്‍ കേന്ദ്രീകരിക്കുകയാണ് ചെയ്യുന്നതെന്നും, എന്നാല്‍ വികേന്ദ്രീകരിക്കുകയാണ് ചെയ്യേണ്ടതെന്നും അധ്യാപകര്‍ ഈ പരിഷ്‌കാരങ്ങളെ എതിര്‍ത്ത് രംഗത്തുവരികയായിരുന്നു. പ്രതിപക്ഷവും ഖാദര്‍ കമ്മിറ്റി ശുപാര്‍ശകളെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT