Kerala

സാക്ഷിമൊഴികളുടെ വിവരങ്ങള്‍ പുറത്തുവരുന്നതിനെതിരെ ഹര്‍ജി ; പ്രതികളുടെ വാഹനങ്ങള്‍ തിരിച്ചറിഞ്ഞു ; സിദ്ധിഖിന്റെയും ബിന്ദു പണിക്കരുടെയും വിസ്താരം വീണ്ടും മാറ്റി

പ്രതികള്‍ ഉപയോഗിച്ച പെട്ടി ഓട്ടോ, ബൈക്ക് എന്നിവയാണ് തിരിച്ചറിഞ്ഞത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ സിനിമാ താരങ്ങളായ സിദ്ധിഖിന്റെയും ബിന്ദു പണിക്കരുടെയും സാക്ഷി വിസ്താരം ഇന്ന് നടന്നില്ല. പ്രോസിക്യൂട്ടര്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് വിസ്താരം മാറ്റിയത്. അനാരോഗ്യം മൂലമാണ് പ്രോസിക്യൂട്ടര്‍ ഹാജരാകാതിരുന്നത്. 

ബിന്ദു പണിക്കരെ തിങ്കളാഴ്ച വിസ്തരിക്കും. സിദ്ധിഖിനെ വിസ്തരിക്കുന്ന തീയതി കോടതി പിന്നീട് അറിയിക്കും. ഇത് രണ്ടാം തവണയാണ് സിദ്ധിഖും ബിന്ദു പണിക്കരും കോടതിയിലെത്തി മടങ്ങുന്നത്. നേരത്തെ ഇരുവരും വിസ്താരത്തിനായി കോടതിയില്‍ എത്തിയിരുന്നെങ്കിലും മഞ്ജുവാര്യരുടെ വിസ്താരം നീണ്ടുപോയതിനാല്‍ ഇവരെ വിസ്തരിച്ചിരുന്നില്ല. 

നടന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ കോടതിയില്‍ ഹാജരായിരുന്നു. നടിയെ ആക്രമിച്ചശേഷം പ്രതികള്‍ രക്ഷപ്പെട്ട വാഹനങ്ങള്‍ സാക്ഷികള്‍ കഴിഞ്ഞദിവസം തിരിച്ചറിഞ്ഞിരുന്നു. പ്രതികള്‍ ഉപയോഗിച്ച പെട്ടി ഓട്ടോ, ബൈക്ക് എന്നിവയാണ് തിരിച്ചറിഞ്ഞത്. പള്‍സര്‍ സുനിയുടെ പരിചയക്കാരായ  മനു, നെല്‍സണ്‍, സാജന്‍ എന്നിവരാണ് വാഹനങ്ങള്‍ തിരിച്ചറിഞ്ഞത്. 

അതിനിടെ രഹസ്യവിചാരണയുടെ വിശദാംശങ്ങള്‍ പുറത്തുവരുന്നതിനെതിരെ പ്രതിഭാഗം കോടതിയില്‍ ഹര്‍ജി നല്‍കി. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു കൂറുമാറിയെന്ന തരത്തില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്നാണ് പ്രതിഭാഗം വിചാരണകോടതിയില്‍ ഹര്‍ജിയുമായി എത്തിയത്. സാക്ഷിമൊഴികളുടെ വിശദാംശങ്ങള്‍ പുറത്തുവരുനന്ത് കോടതിയലക്ഷ്യമാണെന്ന് പ്രതിഭാഗം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഹര്‍ജി കോടതി തിങ്കളാഴ്ച പരിഗണിക്കും. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT