Kerala

സാമ്പത്തിക ഞെരുക്കത്തില്‍ കേരളം; സര്‍ക്കാര്‍ ആയിരം കോടി രൂപ കടമെടുക്കുന്നു

വികസനപ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ഥം സംസ്ഥാന സര്‍ക്കാര്‍ ആയിരം കോടി രൂപ കടമെടുക്കുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വികസനപ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ഥം സംസ്ഥാന സര്‍ക്കാര്‍ ആയിരം കോടി രൂപ കടമെടുക്കുന്നു. ശമ്പളം അടക്കമുള്ള ആവശ്യങ്ങള്‍ക്കാണ് കടപത്രം വഴി പണം സ്വരൂപിക്കുന്നത്. ഇതിനായുള്ള ലേലം മെയ് അഞ്ചിന് റിസര്‍വ് ബാങ്കിന്റെ മുംബൈ ഫോര്‍ട്ട് ഓഫീസില്‍ ഇകുബേര്‍ സംവിധാനം വഴി നടക്കും.

കടപത്രം വഴി ആയിരം കോടി സമാഹരിക്കാനാണ് സര്‍ക്കാരിന്റെ പരിപാടി. ഈ സാമ്പത്തിക വര്‍ഷം ഇത് രണ്ടാം തവണയാണ് കടമെടുക്കുന്നത്. ഏപ്രിലില്‍ ആറായിരം കോടി രൂപ സര്‍ക്കാര്‍ കടമെടുത്തിരുന്നു. ആയിരം കോടിരൂപ മൂന്ന് തവണയായി മൂവായിരം കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

സര്‍ക്കാരിന് റവന്യൂ വരുമാനം ഇല്ല. മറ്റെല്ലാം മേഖലയും പ്രതിസന്ധി നേരിടുന്നു. ഈ സാഹചര്യത്തിലാണ് വായ്പയെടുത്ത് കാര്യങ്ങള്‍ക്ക് പണം കണ്ടെത്തുന്ന നിലപാടിലേക്ക് സര്‍ക്കാര്‍ എത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

അവഗണന, ഒടുവില്‍ പകരക്കാരിയായി ടീമില്‍; പൊൻതിളക്കമായി ഷഫാലി

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

SCROLL FOR NEXT