Kerala

സെക്രട്ടറി എവിടെ ? ; മരട് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബഹളം ; ഭരണ പ്രതിപക്ഷ വാക്‌പോര്

ഫ്‌ലാറ്റ് ഒഴിപ്പിക്കലിനാണ് തന്നെ നിയമിച്ചത്. മറ്റ് ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാനാകില്ലെന്ന് സബ് കളക്ടര്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ഫ്‌ലാറ്റുകള്‍ ഒഴിപ്പിക്കാനുള്ള നടപടികള്‍ നാളെ ആരംഭിക്കാനിരിക്കെ, മരട് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. കൗണ്‍സില്‍ യോഗത്തില്‍ നഗരസഭ സെക്രട്ടറി ഇല്ലാത്തതിനെ ചൊല്ലിയാണ് യോഗത്തില്‍ ബഹളം ഉയര്‍ന്നത്. നഗരസഭ  സെക്രട്ടറി എവിടെയെന്ന് ചോദിച്ചായിരുന്നു കൗണ്‍സില്‍ അംഗങ്ങള്‍ തമ്മില്‍ തര്‍ക്കം തുടങ്ങിയത്. ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ അതിരൂക്ഷമായ വാക് പോരാണ് നടന്നത്. 

മരട് നഗരസഭയുടെ സെക്രട്ടറിയുടെ ചുമതല ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങിനാണ് നല്‍കിയിട്ടുള്ളത്. അദ്ദേഹം നിലവിലെ സാഹചരത്തില്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ല. പകരം മറ്റാരെയും ചുമതലപ്പെടുത്തിയിട്ടുമില്ല. ഇതുമായി ബന്ധപ്പെട്ട് നഗരസഭയില്‍ വലിയ ഭരണപ്രതിസന്ധിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ചെയര്‍പേഴ്‌സണ്‍ വകുപ്പ് മന്ത്രിക്കും ചീഫ് സെക്രട്ടറി അടക്കമുള്ളവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. 

മരടിലെ ഫ്‌ലാറ്റുകള്‍ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് തന്നെ നിയമിച്ചിരിക്കുന്നത്. നഗരസഭയിലെ മറ്റ് ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാനാകില്ലെന്നാണ് സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങിന്റെ നിലപാട്. പകരം മറ്റാരെയും ചുമതലപ്പെടുത്താതിരുന്നതാണ് ഭരണപക്ഷം ഉന്നയിച്ചത്. സൂപ്രണ്ടിനെ എങ്കിലും ചുമതലപ്പെടുത്തണമായിരുന്നു എന്ന് ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ അഭിപ്രായപ്പെട്ടപ്പോള്‍, ക്രമപ്രശ്‌നവുമായി പ്രതിപക്ഷം രംഗത്തെത്തുകയായിരുന്നു. 

സെക്രട്ടറി ഇല്ലാതെ എങ്ങനെയാണ് കൗണ്‍സില്‍ യോഗം ചേരുന്നതെന്ന് പ്രതിപക്ഷം ചോദിച്ചു. ഫ്‌ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീരിച്ച നടപടികള്‍ വിശദീകരിക്കാന്‍ ചെയര്‍പേഴ്‌സണ്‍ മുനിസിപ്പല്‍ എഞ്ചിനീയര്‍ക്ക് നിര്‍ദേശം നല്‍കി. എന്നാല്‍ ഇത് അജണ്ടയിലുണ്ടോ എന്ന് മുനിസിപ്പല്‍ എഞ്ചിനീയര്‍ ചോദിച്ചതോടെയാണ് ബഹളത്തിന് വഴിവെച്ചത്. ഭരണപക്ഷം മുനിസിപ്പല്‍ എഞ്ചിനീയറെ ചോദ്യം ചെയ്ത് രംഗത്തുവന്നപ്പോള്‍, എഞ്ചിനീയര്‍ക്ക് പിന്തുണയുമായി  പ്രതിപക്ഷവും എത്തുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭ്രാന്താലയം' ആയിരുന്ന കേരളം മാനവാലയമായി, കിഫ്ബിയുടെ പ്രസക്തി ഗൗരവമായി ആലോചിക്കണമെന്ന് മുഖ്യമന്ത്രി

സഭയ്ക്ക് നീതി ഉറപ്പാക്കി തരുന്ന ഭരണാധികാരികള്‍ വിലമതിക്കപ്പെടും, കൂടെ നിന്നവരെ മറക്കില്ല: യാക്കോബായ സഭ അധ്യക്ഷന്‍

കേരളത്തിന് എസ്എസ്എ ഫണ്ട് ലഭിച്ചു; ആദ്യ ഗഡുവായി കിട്ടിയത് 92.41 കോടി രൂപ

പ്ലാസ്റ്റിക് സർജൻ, അസിസ്റ്റ​ന്റ് പ്രൊഫസ‍ർ തുടങ്ങി തിരുവനന്തപുരത്ത് വിവിധ ഒഴിവുകൾ

ഇന്ത്യക്കാര്‍ പല്ലു തേക്കുന്നില്ലേ? കോള്‍ഗേറ്റ് വില്‍പന കുത്തനെ ഇടിഞ്ഞു, വിചിത്ര വാദവുമായി കമ്പനി

SCROLL FOR NEXT