Kerala

സ്കൂൾ പ്രവേശനവും ടിസിയും ഓൺലൈനിൽ; അപേക്ഷിക്കാം 'സമ്പൂർണ' വെബ്സൈറ്റിൽ

ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള പ്രവേശനവും ടിസിയുമാണ് സർക്കാർ ഓൺലൈനാക്കിയിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സർക്കാർ, എയ്ഡഡ്, അംഗീകൃത അൺഎയ്ഡഡ് വിദ്യാലയങ്ങളിൽ സ്കൂൾ പ്രവേശനത്തിന് ഇനി ഓൺലൈനായി അപേക്ഷ നൽകാൻ അവസരം. കുട്ടികളുടെ ടി.സി (ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്) വാങ്ങുന്നതിനും ഓൺലൈനായി അപേക്ഷിക്കാം. ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള പ്രവേശനവും ടിസിയുമാണ് സർക്കാർ ഓൺലൈനാക്കിയിരിക്കുന്നത്.

http://sampoorna.kite.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. നേരിട്ട് അപേക്ഷിച്ചവർ ഓൺലൈനിൽ അപേക്ഷിക്കണ്ട.

പുതുതായി സ്കൂൾ പ്രവേശനം തേടുന്ന കുട്ടികൾക്കും സിബിഎസ്ഇ/ഐസിഎസ്ഇ തുടങ്ങി മറ്റു സ്ട്രീമുകളിൽനിന്ന് പൊതുവിദ്യാലയങ്ങളിലേക്കു വരുന്ന കുട്ടികൾക്കും സമ്പൂർണ വഴി അപേക്ഷിക്കാം. പ്രധാനാധ്യാപകരുടെ സമ്പൂർണ ലോഗിനിൽ ലഭിക്കുന്ന അപേക്ഷയ്ക്കനുസരിച്ച് കുട്ടികൾക്ക് താത്‌കാലിക പ്രവേശനം നൽകും. യഥാർഥരേഖകൾ സ്കൂളിൽ പ്രവേശിക്കുന്ന ദിവസം അല്ലെങ്കിൽ ആവശ്യപ്പെടുന്ന സമയത്ത് നൽകിയാൽ മതി.

ഒന്നുമുതൽ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികളുടെ ക്ലാസ് കയറ്റം ‘സമ്പൂർണ’ വഴിയാണ് നടക്കുന്നത്. ഇത് ഇപ്പോൾ നടക്കുന്നതുപോലെതന്നെ തുടരും. ക്ലാസ് കയറ്റം വഴിയോ അല്ലാതെയോ ഉള്ള സ്കൂൾ മാറ്റത്തിനുള്ള ടിസിക്കും സമ്പൂർണ വഴിതന്നെ അപേക്ഷിക്കണം. അപേക്ഷ ലഭിക്കുന്ന സ്കൂളിലെ പ്രധാനാധ്യാപകർ ‘സമ്പൂർണ’ വഴി ട്രാൻസ്ഫർ ചെയ്ത് ടിസിയുടെ ഡിജിറ്റൽ പകർപ്പ് പുതുതായി ചേർക്കുന്ന സ്കൂളിന് ലഭ്യമാക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രണ്ടു ടയറുകള്‍ പൊട്ടി; ജിദ്ദ- കരിപ്പൂര്‍ എയര്‍ഇന്ത്യ എക്‌സ്പ്രസിന് നെടുമ്പാശേരിയില്‍ അടിയന്തര ലാന്‍ഡിങ്, വന്‍അപകടം ഒഴിവായി

പെണ്ണുടലിലാടുന്ന ദേവക്കൂത്ത്, തെയ്യക്കോലത്തില്‍ ഒരു പതിറ്റാണ്ട് പിന്നിട്ട് അംബുജാക്ഷി

പുക സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇന്ധനം ലഭിക്കില്ല; പഴയ കാറുകള്‍ക്കും ഡല്‍ഹിയില്‍ പ്രവേശന വിലക്ക്

സ്വര്‍ണവില വീണ്ടും 99,000ലേക്ക്; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 720 രൂപ

മുഖ്യമന്ത്രി ഗവര്‍ണര്‍ക്കു വഴങ്ങി, പാര്‍ട്ടിയില്‍ വിമര്‍ശനം, സെക്രട്ടേറിയറ്റില്‍ ഒരാള്‍ പോലും പിന്തുണച്ചില്ല

SCROLL FOR NEXT