Kerala

'സ്ത്രീകള്‍ പ്രവേശിച്ചാല്‍ ശബരിമലയുടെ ചൈതന്യം കുറയും കര്‍മങ്ങള്‍ മുടങ്ങും'; ആശങ്കയില്‍ തന്ത്രിമാര്‍

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ പന്തളം കൊട്ടാരവും തന്ത്രി കുടുംബവും സംയുക്തമായി റിവ്യു ഹര്‍ജി നല്‍കാന്‍ ആലോചിക്കുന്നതായി പന്തളം കൊട്ടാരം പ്രതിനിധി ശശികുമാരവര്‍മ പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട; ശബരിമലയില്‍ സ്ത്രീകളെ പ്രവേശനത്തിന് അംഗീകാരം നല്‍കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി ക്ഷേത്രത്തിന്റെ നടത്തിപ്പിനെ ഭാദിക്കുമെന്ന് തന്ത്രിമാര്‍. വിധി നടപ്പാക്കിയാല്‍ ശബരിമലയിലെ കര്‍മങ്ങള്‍ മുടങ്ങാനും ക്ഷേത്ര ചൈതന്യത്തിന് ലോപം സംഭവിക്കാനും കാരണമാകും എന്നാണ് തന്ത്രിമാരായ കണ്ഠര് മോഹനര്‍, രാജീവര്‍, മഹേഷര്‍ എന്നിവര്‍ പറഞ്ഞു. 

പന്തളം കൊട്ടാര പ്രതിനിധികളോടൊപ്പം സംയുക്തമായി വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ശബരിമല യുവതി പ്രവേശന വിഷയത്തില്‍ പന്തളം കൊട്ടാരവും തന്ത്രി കുടുംബവും സംയുക്തമായി റിവ്യു ഹര്‍ജി നല്‍കാന്‍ ആലോചിക്കുന്നതായി പന്തളം കൊട്ടാരം പ്രതിനിധി ശശികുമാരവര്‍മ പറഞ്ഞു. തന്ത്രി കുടുംബവുമായുള്ള കൂടിക്കാഴ്ചക്കു ശേഷമായിരുന്നു പ്രതികരണം. ഭക്തരെ പ്രതികൂലമായി ബാധിക്കുന്ന ഭാഗങ്ങള്‍ സുപ്രീംകോടതി വിധിയില്‍നിന്നു റദ്ദുചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതിനിടെ വിധിക്കെതിരേ പ്രതിഷേധം ശക്തമാവുകയാണ്. വിധിക്കെതിരേ റിവ്യു ഹര്‍ജി പോകാനുള്ള തീരുമാനത്തിലാണ് നായര്‍ സംഘടനയായ എന്‍എസ്എസ്. എന്നാല്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചതോടെ അടുത്തമണ്ഡലകാലത്ത് കൂടുതല്‍ സജ്ജീകരണങ്ങള്‍ നടത്താനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇതിനായുള്ള നടപടികളും ആരംഭിച്ചു കഴിഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

SCROLL FOR NEXT