Kerala

സ്പീക്കര്‍ ഏകാധിപതി; ആത്മപരിശോധന നടത്തണം; അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷം 

നിയമസഭാ നടപടികള്‍ മുന്നോട്ട് പോകാനും, ചോദ്യത്തരരീതിയുമായി മുന്നോട്ട് പോകാനും പ്രതിപക്ഷം തയ്യാറാണ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നിയമസഭയില്‍ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ച സ്പീക്കര്‍ പി ശ്രീരാമകഷ്ണനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള നിയമസഭയുടെ ചരിത്രത്തില്‍ എത്രയോ സന്ദര്‍ഭങ്ങളില്‍ ഒരേ വിഷയത്തെ കുറിച്ച് നിരവധി തവണ അടിയന്തിര പ്രമേയം അനുവദിച്ചിട്ടുണ്ട്. ശബരിമലയിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയുളള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

നിയമസഭാ നടപടികള്‍ മുന്നോട്ട് പോകാനും, ചോദ്യത്തരരീതിയുമായി മുന്നോട്ട് പോകാനും പ്രതിപക്ഷം തയ്യാറാണ്. കോടിക്കണക്കിന് ഭക്തര്‍ക്ക് ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വേണമെന്നാവശ്യപ്പെട്ടാണ് ഇന്ന് പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് അനുമതി നേടിയത്. എന്നാല്‍ സ്പീക്കര്‍  ഏകാധിപതിയെ പോലെയാണ് പെരുമാറിയത്.  ഇക്കാര്യത്തില്‍ സ്പീക്കര്‍ ആത്മപരിശോധന നടത്തണമെന്ന് ചെന്നിത്തല പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ നേരിടുന്ന ആതീവഗൗരവസ്വരത്തിലുള്ള കാര്യങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ എന്തിന് പ്രതിപക്ഷത്തിരിക്കുന്ന ഞങ്ങള്‍ സഭയില്‍ വരണമെന്ന് ചെന്നിത്തല ചോദിച്ചു. സര്‍ക്കാരില്‍ നിന്നും പ്രതിപക്ഷത്തെ സംരക്ഷിക്കേണ്ടത് സ്പീക്കറാണ്. ദൗര്‍ഭാഗ്യവശാല്‍ അതുണ്ടാവുന്നില്ല. സര്‍ക്കാരിനെ എന്തിനാണ് സ്പീക്കര്‍ സംരക്ഷിക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു.

ഭക്തന്‍മാരെ സര്‍ക്കാര്‍ ബുദ്ധിമുട്ടിക്കുന്ന കാര്യം പൊതുസമൂഹം അറിയുമെന്ന ഭയമാണ് മുഖ്യമന്ത്രിക്ക്. ഭയപ്പെടാനില്ലെങ്കില്‍ പിന്നെ എന്തിനാണ് പ്രതിപക്ഷത്തിന്റെ അടിയന്തിരപ്രമേയത്തെ എതിര്‍ക്കുന്നത്. ഞങ്ങള്‍ക്ക് ആരുടെയും ഔദാര്യം വേണ്ട. ഭരണാഘടനാപരമായ ലഭിക്കേണ്ട അവകാശങ്ങള്‍ മാത്രം മതിയെന്നും ചെന്നിത്തല പറഞ്ഞു.  സ്പീക്കര്‍ പ്രതിപക്ഷത്തിന് നീതി നല്‍കണം. പ്രതിപക്ഷത്തിനോടുള്ള സമീപനത്തില്‍ മാറ്റം വരുത്തണം. കഴിഞ്ഞ ദിവസം ശബരിമലയില്‍ നിന്ന് ധാരാളം ആളുകള്‍ വിളിച്ചിരുന്നു. അവിടെ യാതൊരു സൗകര്യവുമില്ലെന്നാണ് അവരുടെ പരാതി. ശബരിമലയില്‍  ബിജെപിയും സിപിഎമ്മും ഒത്തുകളിക്കുകയാണ്. രഹസ്യ അജണ്ടയുടെ ഭാഗമായാണ് ബിജെപിയുടെ സമരം ഒത്തുതീര്‍ന്നത്. സമരം അവസാനിപ്പിക്കാനുള്ള ചര്‍ച്ചയുടെ മുഴുവന്‍ വിവരവും മുഖ്യമന്ത്രി പുറത്തുവിടണമെന്ന് ചെന്നിത്തല പറഞ്ഞു.

യുഡിഎഫ് ഏത് രീതിയില്‍ സമരം ചെയ്യണമെന്ന് ഉപദേശിക്കാന്‍ പിണറായി വരേണ്ടതില്ല. ബിജെപിയും കര്‍മ്മസമിതിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും നടത്തിയ ചര്‍ച്ച എന്താണെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് താത്പര്യമുണ്ട്. സര്‍ക്കാരിന്റെ അനുവാദത്തോടെയുള്ള സമരമാണ് ശബരിമലയില്‍ ബിജെപി നടത്തിയത്. എന്ത് സമവായമാണ് ഉണ്ടായത് എന്ന് പറയാനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായിക്കും ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ളയ്ക്ക് ഉണ്ടെന്ന് ചെന്നിത്തല പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുടുംബവാഴ്ചയ്‌ക്കെതിരായ തരൂരിന്റെ വിമര്‍ശനം; കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അതൃപ്തി, പ്രകോപനം വേണ്ടെന്ന് മുന്നറിയിപ്പ്

ഒരു കോടിയുടെ ഒന്നാം സമ്മാനം മാനന്തവാടിയില്‍ വിറ്റ ടിക്കറ്റിന്; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു |Sthree Sakthi SS 492 lottery result

'വെറുതെ തള്ളി മറിക്കണ്ട, മന്ത്രി മറന്നുപോയെങ്കില്‍ വോയ്‌സ് ക്ലിപ്പ് അയച്ചു തരാം'; സജി ചെറിയാനോട് വിനയന്‍

99,999 രൂപ വില, പെട്ടെന്ന് ചൂടാവാതിരിക്കാന്‍ കൂളിങ് സിസ്റ്റം; വിവോ എക്‌സ് 300 സീരീസ് ഉടന്‍ വിപണിയില്‍

മദ്യം നല്‍കി പെണ്‍കുട്ടിയെ തുടര്‍ച്ചയായി രണ്ടുവര്‍ഷം പീഡിപ്പിച്ചു; അമ്മയ്ക്കും ആണ്‍സുഹൃത്തിനും 180 വര്‍ഷം കഠിന തടവ്

SCROLL FOR NEXT