Kerala

സ്വപ്‌നയും സംഘവും ഒളിവില്‍ കഴിഞ്ഞത് വര്‍ക്കലയില്‍ ; ബംഗലൂരുവിലേക്ക് കടന്നത് തമിഴ്‌നാട് പാസ്സുമായി ; സഹായം തേടി ഉന്നതരെ ബന്ധപ്പെട്ടു

മഹാരാഷ്ട്ര വരെ യാത്രാനുമതിയുള്ള തമിഴ്‌നാട് പാസുമായിട്ടാണ് സ്വപ്നയും സന്ദീപും ബംഗലൂരുവിലേക്ക് കടന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : തിരുവനന്തപുരം സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്‌ന സുരേഷും സന്ദീപും സംസ്ഥാനം വിടാനുള്ള ഗൂഡാലോചന നടത്തിയത് വര്‍ക്കലയില്‍ വെച്ച്. തമിഴ്‌നാട്ടിലേക്കും മഹാരാഷ്ട്രയിലേക്കുമുള്ള യാത്രാ പാസ് ഇവര്‍ സംഘടിപ്പിച്ചതായി പൊലീസ് കണ്ടെത്തി. വര്‍ക്കലയിലെത്തിയ സ്വപ്‌നയും സന്ദീപും ഇവിടെ രണ്ടു ദിവസം താമസിച്ചിരുന്നതായും പൊലീസ് അന്വേ,ണത്തില്‍ വ്യക്തമായി.

ഇവിടെ താമസിച്ചാണ് യാത്രയ്ക്കും ചെലവിനുമുള്ള പണം ഇവര്‍ സംഘടിപ്പിച്ചത്. തമിഴ്‌നാടിന്റെ യാത്രാപാസും ഇവര്‍ സ്വന്തമാക്കി. വര്‍ക്കലയില്‍ നിന്നും കൊച്ചി വഴിയാണ് ഇവര്‍ ബംഗലൂരുവിലേക്ക് പോയത്. മഹാരാഷ്ട്ര വരെ യാത്രാനുമതിയുള്ള തമിഴ്‌നാട് പാസുമായിട്ടാണ് സ്വപ്നയും സന്ദീപും ബംഗലൂരുവിലേക്ക് കടന്നത്.

കാര്‍ സ്വന്തം പേരിലാണെങ്കിലും സ്വപ്ന പാസെടുത്തത് മറ്റൊരു പേരിലാണ്. സ്വര്‍ണം പിടിച്ച ജൂലൈ അഞ്ചിനു തന്നെ സ്വപ്നയും സംഘവും നഗരം വിട്ടതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പിറ്റേന്നു മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് അറിഞ്ഞായിരുന്നു രാത്രിയാത്ര.

സംസ്താനം വിടുംമുമ്പ് സഹായം തേടി സ്വപ്ന തിരുവനന്തപുരത്തെ പല ഉന്നതരെയും ബന്ധപ്പെട്ടതായും സൂചനയുണ്ട്. സ്വപ്‌നയ്ക്കും സന്ദീപിനും ഒളിവില്‍ താമസിക്കാന്‍ വര്‍ക്കലയില്‍ താമസം ഒരുക്കിയവരെ അന്വേഷണസംഘം ചോദ്യം ചെയ്യും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

SCROLL FOR NEXT