Kerala

സൗജന്യ ഭക്ഷണക്കിറ്റിനായി മകനെയും കൂട്ടി വീട്ടമ്മ നടന്നത് കിലോമീറ്ററുകൾ; ഒടുവിൽ താങ്ങായി പൊലീസ് 

വാടകവീട്ടിൽ താമസിക്കുന്ന ആയിഷയും മകനുമാണ് 30 കിലോമീറ്റർ അകലയുള്ള റേഷൻ കടയിലേക്ക് നടന്ന് എത്തിയത്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: ദുർബലവിഭാഗകാർക്ക് സർക്കാർ നൽകുന്ന സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് വാങ്ങാൻ വീട്ടമ്മയും മകനും താണ്ടിയത് കിലോമീറ്ററുകൾ. വാടകവീട്ടിൽ താമസിക്കുന്ന ആയിഷയും പതിനാറുകാരനായ മകനുമാണ് 30 കിലോമീറ്റർ അകലയുള്ള റേഷൻ കടയിലേക്ക് നടന്ന് എത്തിയത്. 

കണ്ണൂർ, കോളയാട് സ്വദേശിയായ ആയിഷയും കുടുംബവും ഇപ്പോൾ പത്തായക്കുന്നിലെ വാടകവീട്ടിലാണ് താമസിക്കുന്നത്. വായന്നൂരിലെ റേഷൻകടയിലാണ് ഇവർക്ക് കാർഡുള്ളത്. സൗജന്യ പലവ്യഞ്ജനക്കിറ്റ് വാങ്ങാനായി കഴിഞ്ഞദിവസം രാവിലെ ആയിഷ മകനെയുംകൂട്ടി വായന്നൂരിലെത്തി. കിറ്റ് വാങ്ങി മടക്കയാത്രയാരംഭിച്ച ഇവർ തളർന്ന് കണ്ണവം ടൗണിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ ഇരുന്നു. ഒടുവിൽ കണ്ണവം പൊലീസാണ് ഇവർക്ക് തുണയായത്. 

പൊലീസ് വാഹനത്തിലാണ് ഇവരെ പത്തായക്കുന്നിലെ വീട്ടിലെത്തിച്ചത്. ഹൃദ്രോഗിയായ ഭർത്താവും മൂന്ന് മക്കളുമടങ്ങുന്നതാണ് ആയിഷയുടെ കുടുംബം. ഇവരുടെ ദുരിതാവസ്ഥ അറിഞ്ഞ വിവിധ സന്നദ്ധ സംഘടനാ പ്രവർത്തകർ സഹായവുമായി എത്തി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT