ഫയല്‍ ചിത്രം 
Kerala

'ഹിക്ക ചുഴലിക്കാറ്റ്' : ലക്ഷദ്വീപ് മേഖലയില്‍ ശക്തമായ കാറ്റിന് സാധ്യത ; മല്‍സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

അറബിക്കടലിന്റെ വടക്ക്, മധ്യപടിഞ്ഞാറന്‍ മേഖലകളില്‍ കടല്‍ പ്രക്ഷുബ്ധമാകും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : അറബിക്കടലില്‍ രൂപം കൊണ്ട ഹിക്ക ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ലക്ഷദ്വീപ് മേഖലയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. മേഖലയില്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. 

അറബിക്കടലിന്റെ വടക്ക്, മധ്യപടിഞ്ഞാറന്‍ മേഖലകളില്‍ കടല്‍ പ്രക്ഷുബ്ധമാകും എന്നതിനാല്‍ ആ മേഖലകളിലേക്ക് മത്സ്യബന്ധനത്തിന് പോകരുതെന്ന് മല്‍സ്യതൊഴിലാളികള്‍ക്ക് ദുരന്തനിവാരണ അഥോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വടക്കു കിഴക്കന്‍ അറബിക്കടലില്‍ രൂപമെടുത്ത ചുഴലിക്കാറ്റ് കേരള തീരത്തെ ബാധിക്കില്ലെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. 

ഹിക്ക ചുഴലിക്കാറ്റ് ഒമാന്റെ പടിഞ്ഞാറന്‍ ഭാഗത്ത് ഇരുപതു കിലോമീറ്റര്‍ അടുത്ത് എത്തിയതായി ഒമാന്‍ കാലാവസ്ഥ കേന്ദ്രം അറിയിച്ചിട്ടുണ്ട്. 'ശര്‍ഖിയ ' 'അല്‍ വുസ്ത' എന്നീ തീര പ്രദേശങ്ങളില്‍ കനത്ത മഴയോട് കൂടി 'ഹിക്ക ' ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഒമാന്‍ പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ എവിയേഷന്റെ മുന്നറിയിപ്പ്. 

ചുഴലിക്കാറ്റ് തീരത്തോട് അടുക്കുന്നത് മൂലം മസീറ , ബൂ അലി എന്നി പ്രദേശങ്ങളില്‍ രാവിലെ മുതല്‍ തന്നെ മഴ പെയ്യുന്നുണ്ട്. സുരക്ഷ കണക്കിലെടുത്തു അല്‍ വുസ്ത , ശര്‍ഖിയ എന്നി ഗവര്‍ണറേറ്റുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം അടുത്ത മൂന്നു ദിവസത്തേക്ക് അവധി നല്‍കിയിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT