Kerala

ഹൃദ്രോഗം, അമിത രക്ത സമ്മര്‍ദം; ആലപ്പുഴയില്‍ ശ്വാസകോശ ക്യാന്‍സര്‍ ബാധിച്ച 70കാരന് പ്ലാസ്മ തെറാപ്പിയിലൂടെ കോവിഡ് മുക്തി

ഇന്നലെ ലഭിച്ച കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയതായി ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. 

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന 70 വയസ്സുള്ള കുട്ടനാട് സ്വദേശിയായ രോഗിക്ക് നല്‍കിയ പ്ലാസ്മ തെറാപ്പി വിജയകരം. ഇന്നലെ ലഭിച്ച കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയതായി ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. 

ഇയാളുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ട്. ശ്വാസകോശ ക്യാന്‍സര്‍ ബാധിച്ച ഇദ്ദേഹം പാലിയേറ്റീവ് ചികിത്സയില്‍ ആയിരിക്കുമ്പോഴാണ് കോവിഡ് ബാധിച്ചത്. ഒരു മാസമായി മെഡിക്കല്‍ കോളജിലെ കോവിഡ് വാര്‍ഡില്‍ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയും കോവിഡ് മുക്തയായിട്ടുണ്ട്. 

രോഗം ഭേദമായ കോവിഡ് രോഗികളില്‍ നിന്നെടുത്ത ആന്റിബോഡി അടങ്ങുന്ന പ്ലാസ്മ നിലവില്‍ അതിതീവ്ര അവസ്ഥയില്‍ തുടരുന്ന രോഗികള്‍ക്ക് നല്‍കികൊണ്ട് അവരെ രോഗ മുക്തിയിലേക്ക് നയിക്കുന്ന ചികിത്സ രീതിയാണ് പ്ലാസ്മ തെറാപ്പി. ആലപ്പുഴ ടി ഡി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന വ്യക്തിയുടെ രക്ത ഗ്രൂപ്പിന് അനുയോജ്യമായ പ്ലാസ്മ കഴിഞ്ഞ ദിവസം മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്നും എത്തിക്കുകയായിരുന്നു.

ഇദ്ദേഹത്തിന് അമിത രക്തസമ്മര്‍ദം, ഹൃദ്രോഗം, ശ്വാസകോശത്തിന് അര്‍ബുദം എന്നിവയും ന്യൂമോണിയ, എ.ആര്‍.ഡി.എസ് എന്നിങ്ങനെ മൂര്‍ച്ഛിച്ച രോഗാവസ്ഥയും ഉണ്ടായിരുന്നു. 

ഡോ. അബ്ദുല്‍ സലാമിന്റെ നേതൃത്വത്തിലാണ് പ്ലാസ്മ ലഭിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയത്. ആംബുലന്‍സ് ഡ്രൈവവര്‍ മാത്യുവും ഗ്രേഡ് 1 ഉദ്യോഗസ്ഥന്‍ രാജേഷും തുടര്‍ച്ചയായി 14 മണിക്കൂര്‍ സഞ്ചരിച്ചാണ് പ്ലാസ്മയുമായി എത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT