സഹായം ചോദിച്ചു സമീപിച്ചവരെല്ലാം മുഖം പൊത്തി മാറി നടന്നു, ബുക്ക് ചെയ്ത മുറിയും നിഷേധിച്ചു. ഹോട്ടലുകൾ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. ഒരു മാർഗ്ഗവും ഇല്ലാതായപ്പോൾ റോഡരികിൽ നിന്നു കരയാൻ തുടങ്ങി. എന്നിട്ടും ആരും സഹായിക്കാനെത്തിയില്ല. അർജന്റീന സ്വദേശി മരിയയ്ക്ക് കേരളത്തിലെത്തിയപ്പോൾ നേടിടേണ്ടിവന്ന അവസ്ഥയാണിത്
കൊറോണ വൈറസിനെ പേടിച്ച് ആളുകൾ അകലം പാലിച്ചതോടെയാണ് മരിയ പെരുവഴിയിലായത്. ഒടുവിൽ പൊലീസ് ഇടപെടലാണ് മരിയയ്ക്ക് രക്ഷയായത്. കൊറോണ മുൻകരുതൽ നടപടികളെക്കുറിച്ച് വിശദീകരിച്ച ഉദ്യോഗസ്ഥർ മരിയയെ പൊലീസ് ആംബുലൻസിൽ ജനറൽ ആശുപത്രിയിലേക്കു കൊണ്ടുപോയി. രോഗം ഇല്ലെന്നു സ്ഥിരീകരിച്ച ശേഷം താമസിക്കാൻ മുറി നൽകുമെന്നു പൊലീസ് പറഞ്ഞു.
കോവിഡ് 19 ഭീഷണി ഉള്ളതിനാൽ മെഡിക്കൽ കോളജ് ജംക്‌ഷനിലെ ഹോട്ടലിൽ ബുക്ക് ചെയ്തിരുന്ന മുറി നിഷേധിച്ചതോടെയാണ് മരിയ തമ്പാനൂർ എത്തിയത്. ഇവിടെയും പല ഹോട്ടലുകളിലും അന്വേഷിച്ചെങ്കില്ലും ആരും മുറി നൽകിയില്ല. പാളയത്ത് യൂണിവേഴ്സിറ്റി ലൈബ്രറിക്കു സമീപം കരഞ്ഞു തളർന്നു നിന്ന മരിയയെ പൊലീസ് സഹായിക്കുകയായിരുന്നു.
ജനുവരിയിലാണ് പഠന വീസയിൽ മരിയ ഇന്ത്യയിൽ എത്തിയത്. ഡൽഹിയിൽ നിന്ന് ഒരാഴ്ച മുൻപു കേരളത്തിൽ എത്തി. കൊച്ചിയിലും ആലപ്പുഴയിലും ചുറ്റിക്കറങ്ങിയ ശേഷമാണ് തിരുവനന്തപുരത്തേക്ക് എത്തുന്നത്. ഇതിനിടയിൽ വർക്കലയിലും പോയിരുന്നതായി സൂചനയുണ്ടെന്ന് പൊലീസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates