World

41 കാരനായ ഡോക്റ്റര്‍ക്ക് 46 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം;  പണി കിട്ടാന്‍ വ്യാജ രേഖയുണ്ടാക്കിയ ഡോക്റ്റര്‍ക്ക് ആജീവനാന്ത വിലക്ക്

വ്യജ രേഖകള്‍ ചമച്ചതിനാണ് ഡോ കാസിഫി സാമിനെ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

തനിക്ക് 46 വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുണ്ടെന്ന് അവകാശപ്പെട്ട 41 കാരനായ ഡോക്റ്ററുടെ ലൈസന്‍സ് റദ്ദാക്കി. വ്യജ രേഖകള്‍ ചമച്ചതിനാണ് ഡോ കാസിഫി സാമിനെ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. പ്രവര്‍ത്തി പരിചയം തെളിയിക്കുന്ന രേഖകളിലും യൂണിവേഴ്‌സിറ്റി ഡിഗ്രിയും സാമൂഹിക ബന്ധങ്ങളും വ്യാജമായി തയാറാക്കി ഇയാള്‍ ജോലിക്ക് അപേക്ഷിക്കുകയായിരുന്നു. യുകെയിലെ നോര്‍ത്ത് വെയില്‍സിലാണ് സംഭവം.

മാഞ്ചസ്റ്റര്‍ മെട്രോപൊളിറ്റന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എമര്‍ജന്‍സി മെഡിസിനില്‍ മാസ്റ്റര്‍ ഡിഗ്രി ഉണ്ടെന്ന് പറഞ്ഞാണ് നോര്‍ത്ത് വെയില്‍സിയെ ഒരു ആശുപത്രിയില്‍ ഇയാള്‍ ജോലിക്ക് അപേക്ഷിച്ചത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇയാള്‍ പഠനം പൂര്‍ത്തിയാക്കിയിട്ടില്ല. ഡോക്റ്ററായി 46 വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുണ്ടെന്നും ഇയാള്‍ തന്റെ ബയോഡേറ്റയില്‍ പറയുന്നു. എന്നാല്‍ 41 കാരനായ ഒരാള്‍ക്ക് എങ്ങനെയാണ് 46 വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുണ്ടാവുക. 

സോഷ്യല്‍ മീഡിയയിലെ സാമിന്റെ പ്രൊഫൈലില്‍ ന്യൂയോര്‍കിലെ യൂണിവേഴിസിറ്റിയില്‍ പഠനം നടത്തിയിട്ടുണ്ടെന്നും അയാള്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ഈ യൂണിവേഴ്‌സിറ്റിയിലെ ലൈബ്രറിയില്‍ സന്ദര്‍ശനം നടത്തുക മാത്രമാണ് ഇയാള്‍ ചെയ്തിട്ടുള്ളത്. ജനറല്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ മെഡിക്കല്‍ പ്രാക്റ്റീഷനര്‍ ട്രിബ്യൂണല്‍ സര്‍വീസിലാണ് ഇയാള്‍ക്ക് ആജീവനാന്ത വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

'സൂര്യയുടെ മുൻപിൽ വച്ച് സുപ്രിയ എന്നെ അറിയില്ല എന്ന് പറഞ്ഞു; അവർ കാരണമാണ് ഞാൻ ജേർണലിസം പഠിക്കാൻ പോകുന്നത്'

ചർമ്മം ആരോ​ഗ്യത്തോടെ നിലനിർത്താൻ കഴിക്കാം ഇവ

റെയിൽവേയിൽ സൈറ്റ് എഞ്ചിനീയർ ആകാം; സിവിൽ,ഇലക്ട്രിക്കൽ വിഭാഗത്തിൽ ഒഴിവുകൾ, ശമ്പളം 76,000 രൂപ, അവസാന തീയതി മെയ് 22

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

SCROLL FOR NEXT