ആസിഫ് അലി സര്‍ദാരി  ഫയൽ ചിത്രം
World

ആസിഫ് അലി സര്‍ദാരി പാകിസ്ഥാന്‍ പ്രസിഡന്റ്; രണ്ട് തവണ പ്രസിഡന്റാകുന്ന ആദ്യ വ്യക്തി

സുന്നി ഇതേഹാദ് കൗണ്‍സിലിന്റെ മഹ്മൂദ് ഖാന്‍ അക്‌സായി ആണ് സര്‍ദാരിക്ക് എതിരായി മത്സരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്: പാകിസ്ഥാന്റെ 14ാമത് പ്രസിഡന്റായി ആസിഫ് അലി സര്‍ദാരിയെ തെരഞ്ഞെടുത്തു. പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍പേഴ്‌സണായ ആസിഫ് അലി ഇത് രണ്ടാം തവണയാണ് പ്രസിഡന്റാകുന്നത്. പിപിപി, പിഎംഎല്‍എന്‍ ന്റെ സംയുക്ത സ്ഥാനാര്‍ത്ഥിയായാണ് സര്‍ദാരി മത്സരിച്ചത്. 68 വയസാണ് സര്‍ദാരിക്ക്. സുന്നി ഇതേഹാദ് കൗണ്‍സിലിന്റെ മഹ്മൂദ് ഖാന്‍ അക്‌സായി ആണ് സര്‍ദാരിക്ക് എതിരായി മത്സരിച്ചത്. പാകിസ്ഥാനില്‍ രണ്ടു തവണ ഒരാള്‍ പ്രസിഡന്റാവുന്നതും ഇതാദ്യമാണ്.

255 വോട്ടുകളാണ് ദേശീയ അസംബ്ലിയിലും സെനറ്റിലുമായി സര്‍ദാരി നേടിയത്. 119 വോട്ടുകളാണ് മഹ്മൂദ് ഖാന്‍ നേടിയത്.

സിന്ധ് ബലൂചിസ്ഥാന്‍ അസംബ്ലിയില്‍ പോള്‍ ചെയ്യപ്പെട്ട വോട്ടുകളെല്ലാം സര്‍ദാരി നേടി. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ദേശീയ അസംബ്ലി ഇലക്ടറല്‍ കോളജും നാല് പ്രവിശ്യാ അസംബ്ലിയും ചേര്‍ന്നാണ് സര്‍ദാരിയെ തെരഞ്ഞെടുത്തത്. പഞ്ചാബ് അസംബ്ലിയിലും വ്യക്തമായ മേല്‍ക്കൈയ്യോടെ ആയിരുന്നു സര്‍ദാരിയുടെ വിജയം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2008 മുതല്‍ 2013 വരെയുള്ള കാലഘട്ടങ്ങളിലും ആസിഫ് അലി പാകിസ്ഥാന്റെ പ്രഡിഡന്റ് പദവി നിര്‍വഹിച്ചിരുന്നു. നാളെയാകും സത്യപ്രതിജ്ഞാ ചടങ്ങ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

'കോളജ് ജീവിതം അവസാനിച്ചു; ചതിയില്‍ കലാശിച്ച സൗഹൃദങ്ങള്‍, വിശ്വസിച്ചവര്‍ വഞ്ചിച്ചു, പക്ഷെ...'; കുറിപ്പുമായി ഹന്‍സിക

ഒരേ നിറത്തിലുള്ള ബസുകള്‍ മാറി പോകാതിരിക്കാനാണ് സ്റ്റിക്കര്‍ പതിപ്പിച്ചത്; 'സിറ്റി ഫാസ്റ്റി'ല്‍ വിശദികരണവുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT