ഇസ്രയേല്‍ സൈനികടാങ്കുകൾ/ പിടിഐ 
World

ഗാസ പിടിച്ചടക്കാന്‍ താത്പര്യമില്ല, ഇത് നിലനില്‍പ്പിനായുള്ള പോരാട്ടം; ഇസ്രയേല്‍

ഹമാസിനെ ഉന്മൂലനാശം ചെയ്യണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനും വ്യക്തമാക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍:  ഗാസ പിടിച്ചടക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഇസ്രയേല്‍. ഗാസ കയ്യടക്കുന്നത് വന്‍ അബദ്ധമാകുമെന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ മുന്നറിയിപ്പിനോട് പ്രതികരിക്കുകയായിരുന്നു യുഎന്നിലെ ഇസ്രയേല്‍ പ്രതിനിധി ഗില്ലാര്‍ഡ് എര്‍ദന്‍.

ഗാസ പിടിച്ചടക്കി അവിടെത്തന്നെ തുടരാന്‍ ഇസ്രയേല്‍ താല്‍പ്പര്യപ്പെടുന്നില്ല. തങ്ങള്‍ ഇപ്പോള്‍ നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ്. യുദ്ധത്തിന് ശേഷം എന്ത് എന്നത് ഇപ്പോള്‍ ചിന്തിക്കുന്നില്ല. 

ഹമാസിനെ ഉന്മൂലനാശം ചെയ്യണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനും വ്യക്തമാക്കിയിട്ടുണ്ട്. അതിന് ആവശ്യമായതെല്ലാം കഴിവിന്റെ പരമാവധി ചെയ്യുമെന്നും എര്‍ദന്‍ പറഞ്ഞു. 

ഗാസ പിടിച്ചടക്കുന്നത് വന്‍ അബദ്ധമാകുമെന്ന് ഇസ്രയേലിന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകിയിരുന്നു. എല്ലാ പലസ്തീനികളും ഹമാസിനെപ്പോലുള്ള തീവ്രവാദ ശക്തികളെ അംഗീകരിക്കുന്നവരല്ല.

അതേസമയം ഹമാസിനെയും ഹിസ്ബുള്ളയേയും പോലുള്ള ഭീകരസംഘങ്ങളെ ഇല്ലാതാക്കേണ്ടത് അത്യാവശ്യമാണ്. യുദ്ധത്തിന്റെ നിയമം അനുസരിച്ചു തന്നെയാകും ഇസ്രയേല്‍ മുന്നോട്ടുപോകുക എന്നാണ് ഉറച്ച വിശ്വാസമെന്നും ബൈഡന്‍ പറഞ്ഞു. 

സംഘര്‍ഷം അവസാനിച്ചതിന് ശേഷം ഗാസയില്‍ തുടരാന്‍ താത്പര്യമില്ലെന്ന് യുഎസിലെ ഇസ്രയേല്‍ സ്ഥാനപതി മൈക്കല്‍ ഹെര്‍സോഗും വ്യക്തമാക്കി. ഗാസ പിടിച്ചെടുക്കാനോ കൈവശപ്പെടുത്താനോ ആഗ്രഹമില്ല. രണ്ട് ദശലക്ഷത്തിലധികം പലസ്തീനികളെ ഭരിക്കാന്‍ ഇസ്രയേൽ ആ​ഗ്രഹിക്കുന്നില്ലെന്നും ഹെർസോ​ഗ് വ്യക്തമാക്കി.

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വർണക്കവർച്ച: കേസ് രേഖകൾ വേണമെന്ന ഇഡി അപേക്ഷയിൽ ഇന്ന് വിധി

​ഗർഭിണിയെ മർദ്ദിച്ച എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ, ഇഡി അപേക്ഷയിൽ ഇന്ന് വിധി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

സഞ്ജുവിന് സാധ്യത; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവസാന ടി20 ഇന്ന്

വി ബി ജി റാം ജി തൊഴിലുറപ്പ് ബിൽ രാജ്യസഭയും പാസ്സാക്കി; പ്രതിഷേധിച്ച് സഭ വിട്ട് പ്രതിപക്ഷം

ജോലിയിൽ ഉയർച്ച നേടും,ധനകാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം

SCROLL FOR NEXT