പ്രതീകാത്മക ചിത്രം 
World

പുതപ്പിനുള്ളില്‍ പതുങ്ങിയിരുന്ന കൂറ്റന്‍ വിഷപ്പാമ്പ് 10 വയസുകാരിയെ രണ്ടുതവണ കടിച്ചു; അസഹനീയമായ വേദനയിലും ഭയന്നില്ല, പെണ്‍കുട്ടി ജീവിതത്തിലേക്ക്

ഓസ്‌ട്രേലിയയില്‍ 10 വയസ്സുകാരിക്ക് കിടക്കയില്‍ പതുങ്ങിയിരുന്ന വിഷപ്പാമ്പിന്റെ കടിയേറ്റു

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ 10 വയസ്സുകാരിക്ക് കിടക്കയില്‍ പതുങ്ങിയിരുന്ന വിഷപ്പാമ്പിന്റെ കടിയേറ്റു. പെണ്‍കുട്ടി കിടന്നപ്പോള്‍പുതപ്പിനടിയില്‍ പതുങ്ങിയിരുന്ന പാമ്പ്  ആക്രമിക്കുകയായിരുന്നു. കാലില്‍ കടിച്ച പാമ്പിനെ മറു കാലുകൊണ്ട് തട്ടിമാറ്റിയപ്പോള്‍ വീണ്ടും കടിയേറ്റു.ഉടന്‍ തന്നെ കുട്ടിയെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി.

ഓസ്‌ട്രേലിയയിലെ ആലിസ് സ്പ്രിങ് നഗരത്തിലാണ് സംഭവം നടന്നത്. ഓസ്‌ട്രേലിയയിലെ കടുത്ത വിഷപ്പാമ്പുകളിലൊന്നായ കിങ് ബ്രൗണ്‍ സ്‌നേക്ക് വിഭാഗത്തില്‍ പെട്ട പാമ്പാണ് കുട്ടിയെ കടിച്ചത്.വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അവിടെയെത്തിയ പാമ്പു പിടുത്ത വിദഗ്ധന്‍  കൂറ്റന്‍ വിഷപ്പാമ്പിനെ പിടികൂടി.

അതീവ അപകടകാരികളായ പാമ്പുകളാണ് കിങ് ബ്രൗണ്‍ സ്‌നേക്കുകള്‍. എലിയെയോ വലിയയിനം പല്ലിവര്‍ഗത്തെയോ തേടിയാകാം വീടിനുള്ളിലേക്ക് കടന്നതെന്നാണ് നിഗമനം. ഇവയുടെ കടിയേറ്റ ഭാഗത്ത് അസഹനീയമായ വേദന അനുഭവപ്പെടും. കുട്ടി കൂടുതല്‍ ഭയപ്പെടാഞ്ഞതുകൊണ്ട് വിഷം അതിവേഗത്തില്‍ ശരീരത്തിലേക്ക് വ്യപിച്ചിരുന്നില്ല. കടുത്ത വേദന സഹിച്ച പെണ്‍കുട്ടിയുടെ ധൈര്യത്തെ സമ്മതിക്കണമെന്നും പാമ്പ് പിടുത്ത വിദ്ഗ്ധന്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT