ചരിത്രത്തിലാദ്യം; ഹൈസ്പീഡ് ട്രെയിനില്‍ യാത്ര ചെയ്യാന്‍ ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടക സംഘം എക്‌സ്‌
World

125 റിയാലിന് വിമാനത്താവളത്തില്‍നിന്ന് മക്കയിലേക്ക്, ഇന്ത്യന്‍ ഹാജിമാര്‍ക്ക് ഇത്തവണ ഹൈസ്പീഡ് ട്രെയിന്‍ സൗകര്യവും

പുതിയ യാത്രാ ക്രമീകരണം തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ ആശ്വാസകരമാകുമെന്നും ജിദ്ദയില്‍ നിന്ന് മക്കയിലേക്കുള്ള യാത്രാ സമയം പകുതിയായി കുറയ്ക്കാനാകുമെന്നും ഇന്ത്യന്‍ എംബസി പ്രസ്താവനയില്‍ പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സൗദി അറേബ്യയിലെത്തുന്ന ഹജ്ജ് തീര്‍ത്ഥാടക സംഘത്തിന് 125 റിയാല്‍ നല്‍കിയാല്‍ ഹൈസ്പീഡ് ട്രെയിനില്‍ യാത്ര ചെയ്യാം. ജിദ്ദയില്‍ നിന്ന് മക്കയിലേക്ക് ഹൈസ്പീഡ് ട്രെയിനില്‍ യാത്ര ചെയ്യുക വഴി പകുതി സമയം ലാഭിക്കാനാവും.

യാത്ര സുഖവും യാത്ര സമയവും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ആദ്യമായാണ് ഇന്ത്യയില്‍ നിന്ന് എത്തുന്ന തീര്‍ത്ഥാടക സംഘം സ്പീഡ് ട്രെയിനില്‍ യാത്രാ സൗകര്നയം ഒരുക്കുന്നത്. സാധാരണയായി ജിദ്ദ എയര്‍പോര്‍ട്ടില്‍ നിന്ന് മക്കയിലേക്ക് ബസ് മാര്‍ഗമാണ് ഹജ്ജ് സംഘം യാത്ര ചെയ്യാറ്. ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും സൗദി അധികൃതരും ചേര്‍ന്നാണ് ഇത്തവണ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയത്. 32,000 തീര്‍ത്ഥാടകര്‍ക്കാണ് ഇത്തരത്തില്‍ സ്‌പെഷല്‍ യാത്ര ലഭ്യമാകുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പുതിയ യാത്രാ ക്രമീകരണം തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ ആശ്വാസകരമാകുമെന്നും ജിദ്ദയില്‍ നിന്ന് മക്കയിലേക്കുള്ള അരമണിക്കൂര്‍ യാത്രാ സമയം കുറയ്ക്കാനാകുമെന്നും ഇന്ത്യന്‍ എംബസി പ്രസ്താവനയില്‍ പറഞ്ഞു.

ഈ വര്‍ഷം 175,000 തീര്‍ത്ഥാടകരാണ് ഇത്തവണ ഹജ്ജിനെത്തുന്നത്. ഇതില്‍ 140,000 പേര്‍ ഇന്ത്യയിലെ ഹജ്ജ് കമ്മിറ്റി മുഖേനയാണ് പോകുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ചൈന ഇന്ത്യന്‍ ഭൂമി കയ്യേറി'; മുന്‍കരസേനാ മേധാവിയുടെ പുസ്തകത്തിലെ പരാമര്‍ശം ഉദ്ധരിച്ച് രാഹുല്‍ഗാന്ധി, ലോക്‌സഭ പ്രക്ഷുബ്ധം

നടുറോഡിൽ ഭാര്യയെ കുത്തിക്കൊന്നു; ഭർത്താവ് രാജേഷിന് ഇരട്ട ജീവപര്യന്തം

ഫെബ്രുവരി 4ന് ഇന്ത്യ- ദക്ഷിണാഫ്രിക്ക പോരാട്ടം; ടി20 ലോകകപ്പ് സന്നാഹ മത്സരങ്ങളുടെ സമയക്രമം

ഐഎസ്എൽ: ശമ്പളത്തിൽ കുറവ് വരുത്താൻ സമ്മതിച്ചു; ബംഗളൂരു എഫ് സി താരങ്ങൾക്ക് നന്ദി പറഞ്ഞ് ഉടമ

ചോദിക്കാതെ തന്നെ തരണം; ഉപമുഖ്യമന്ത്രി സ്ഥാനം മുസ്ലീം ലീഗിന് അര്‍ഹതപ്പെട്ടത്: കെഎന്‍എ ഖാദര്‍

SCROLL FOR NEXT