Indian LPG Tanker Sarv Shakti Crosses Strait of Hormuz Amid West Asia Tensions. file
World

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

വിശാഖപട്ടണം തുറമുഖമാണ് നിലവിൽ കപ്പലിന്റെ ലക്ഷ്യസ്ഥാനം. ഇന്ത്യൻ ഓയിൽ കോർപറേഷന് വേണ്ടിയാണ് ടാങ്കർ എത്തുന്നത് എന്നാണ് വിവരം.

Author : സമകാലിക മലയാളം ഡെസ്ക്

ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു. 45,000 ടൺ എൽപിജിയുമായി 'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ആണ് ഹോർമുസ് സുരഷിതമായി കടന്ന് ഇന്ത്യയിലേക്ക് യാത്ര തിരിച്ചത്. ഇന്ന് (മെയ് 2) ഉച്ചയോടെയാണ് സൂപ്പർടാങ്കർ ജലപാത കടന്നത്.

മാർഷൽ ഐലൻഡ്‌സ് പതാകയുള്ള കൂറ്റൻ ടാങ്കറാണ് 'സർവ് ശക്തി'. മെയ് 13ന് രാത്രി 11 മണിയോടെ കപ്പൽ ഇന്ത്യയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. വിശാഖപട്ടണം തുറമുഖമാണ് നിലവിൽ കപ്പലിന്റെ ലക്ഷ്യസ്ഥാനം. ഇന്ത്യൻ ഓയിൽ കോർപറേഷന് വേണ്ടിയാണ് ടാങ്കർ എത്തുന്നത് എന്നാണ് വിവരം.

ഇറാൻ തീരത്ത് യുഎസ് നാവിക ഉപരോധം കർശനമാക്കിയ ശേഷം ഹോർമുസ് കടലിടുക്ക് വിജയകരമായി കടക്കുന്ന ആദ്യത്തെ എൽപിജി ടാങ്കറാണിത്. യുഎസ്-ഇറാൻ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് അമേരിക്ക ഇറാൻ തീരത്ത് ഉപരോധം ഏർപ്പെടുത്തിയത്. സേനകളുടെ ആക്രമണം മിക്ക കപ്പലുകളും ഹോർമുസ് കടലിടുക്കിലൂടെയുള്ള സഞ്ചാരം ഒഴിവാക്കിയിരുന്നു. ഈ സമയത്താണ് സർവ്വ് ശക്തി കടലിടുക്ക് കടന്നത് എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.

കപ്പലിൽ ആകെ 20 ജീവനക്കാരാണുള്ളത്. ഇതിൽ 18 പേരും ഇന്ത്യക്കാരാണ്. ടാങ്കർ എത്തുന്നതോടെ നിലവിൽ ഇന്ത്യൻ നേരിടുന്ന ഊർജ്ജപ്രതിസന്ധിക്ക് ആശ്വാസമാകും എന്നാണ് വിലയിരുത്തൽ

Indian LPG Tanker Sarv Shakti Crosses Strait of Hormuz Amid West Asia Tensions.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

'പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു', ഇറാൻ- യുഎസ് യുദ്ധം വീണ്ടും?... ഇന്നത്തെ 5 പ്രധാന വാർത്തകൾ

പൊലീസ് ട്രെയിനിങ് കോളജിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ തിരക്കിട്ട നീക്കം; പരീക്ഷയിൽ വ്യാപക തിരിമറിയെന്ന് പരാതി

SCROLL FOR NEXT