ഇന്തോനേഷ്യന്‍ ആര്‍മിയുടെ വാര്‍ഷിക ദിനത്തില്‍ വനിതാ സൈനികര്‍ ആയോധന കലയിലെ പ്രാവീണ്യം പ്രദര്‍ശിപ്പിക്കുമ്പോള്‍, എപി ചിത്രം 
World

സൈന്യത്തില്‍ ഇനി കന്യകാത്വ പരിശോധന ഇല്ല; കാലങ്ങളായുള്ള പതിവില്‍ മാറ്റം വരുത്തി ഇന്തോനേഷ്യ

ഇന്തോനേഷ്യയില്‍  വര്‍ഷങ്ങളായി സൈന്യത്തില്‍ ചേരുന്നതിന് മുന്നോടിയായി വനിതകളില്‍ നടത്തിയിരുന്ന കന്യകാത്വ പരിശോധന വേണ്ടെന്ന് വച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍  വര്‍ഷങ്ങളായി സൈന്യത്തില്‍ ചേരുന്നതിന് മുന്നോടിയായി വനിതകളില്‍ നടത്തിയിരുന്ന കന്യകാത്വ പരിശോധന വേണ്ടെന്ന് വച്ചു. ഏഴു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതിനെതിരെ ലോകാരോഗ്യ സംഘടന രംഗത്തുവന്നിരുന്നു. ഇതിന് ശാസ്ത്രീയമായ അടിത്തറയില്ലെന്നായിരുന്നു ലോകാരോഗ്യസംഘടനയുടെ കണ്ടെത്തല്‍. കന്യകാത്വ പരിശോധന വേണ്ടെന്ന് വച്ച സൈനിക നേതൃത്വത്തിന്റെ തീരുമാനത്തെ മനുഷ്യാവകാശ സംഘടനകള്‍ സ്വാഗതം ചെയ്തു.

സൈന്യത്തില്‍ വനിതകള്‍ ചേരുന്നതിന് മുന്‍പ് കന്യാചര്‍മ്മം പൊട്ടിയിട്ടുണ്ടോ എന്ന് ഇന്‍സ്‌പെക്ടര്‍മാര്‍ പരിശോധിക്കുന്ന രീതിക്കെതിരെ ഇന്തോനേഷ്യയില്‍ വ്യാപക പ്രതിഷേധം തുടരുന്നതിനിടെയാണ് സ്ത്രീത്വത്തെ മാനിച്ച് കൊണ്ടുള്ള സൈനിക നേതൃത്വത്തിന്റെ തീരുമാനം. സ്ത്രീകളുടെ മേല്‍ കടന്നുകയറുന്ന ഇത്തരം പരിശോധനകള്‍ സൈന്യത്തില്‍ ഇനി മുതല്‍ ഉണ്ടാവില്ലെന്ന് ആര്‍മി മേധാവി ആണ്ടിക പെര്‍കാസ പറഞ്ഞു. ഇനി മുതല്‍ കഴിവിന്റെ അടിസ്ഥാനത്തില്‍ മാത്രമാകും നിയമനം. ശാരീരികക്ഷമതയും മറ്റും പരിശോധിച്ച് നിയമിക്കുന്ന സര്‍വ്വസാധാരണ രീതിയിലായിരിക്കും ഇനി നിയമനം നടത്തുക. 

ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീകളുടെ ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട ലോകാരോഗ്യസംഘടനയുടെ മാര്‍ഗരേഖയില്‍ കന്യകാത്വ പരിശോധനയില്‍ യാതൊരുവിധ ശാസ്ത്രീയ അടിത്തറയുമില്ലെന്ന് വ്യക്തമായി പറയുന്നുണ്ട്. ഈ ദുഷിച്ച രീതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടനകള്‍ മുറവിളി കൂട്ടുന്നതിനിടെയാണ് സൈനിക നേതൃത്വത്തിന്റെ തീരുമാനം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം